KeralaNews

അടിമാലിയില്‍ അമ്മ സ്വന്തം മകനെ ക്രൂരമായി മര്‍ദ്ദിച്ച് കൊല്ലാറാക്കിയത് എന്തിനെന്ന് കേട്ടാല്‍ ആരും നടുങ്ങിപ്പോകും

കൊച്ചി: അടിമാലിയില്‍ ഒമ്പതുവയസുകാരനെ അമ്മ അടിച്ചു കൊല്ലാറാക്കിയത് അമ്മയുടെ പരപുരുഷബന്ധം പുറത്തുപറയുമെന്നു പേടിച്ചാണെന്ന് സൂചന. ഭര്‍ത്താവ് ജയിലിലുള്ള കുട്ടിയുടെ അമ്മയ്ക്ക് മറ്റാരുമായോ പരപുരുഷബന്ധം ഉണ്ടായിരുന്നെന്നും ഇത് മകന് അറിയാമായിരുന്നെന്നുമാണ് സംശയിക്കുന്നത്. ഇതുമകന്‍ പുറത്തുപറയുമെന്നു ഭയന്നാണ് അമ്മ മകനെ അടിച്ചു മൃതപ്രായനാക്കിയതെന്നാണ് സംശയിക്കുന്നത്. ഇരുമ്പുവടി കൊണ്ടും പൊതിച്ച തേങ്ങ കൊണ്ടും മകനെ ക്രൂരമായി അടിച്ചിട്ടുണ്ട്. തിളച്ച വെള്ളം ദേഹത്തൊഴിച്ച് പൊള്ളിക്കുകയും ചെയ്തു.
കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായ വിവരം അറിഞ്ഞ ബന്ധുക്കളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ഇതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസും വീട്ടിലെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ആദ്യം അടിമാലിയിലെ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ പകുതിവഴിക്കു വച്ച് അമ്മ മകനെയും കൂട്ടി എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു.
ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് കുറേ ദിവസങ്ങളായി മര്‍ദ്ദനമേറ്റ പാടുകള്‍ കുട്ടിയുടെ ദേഹത്തുണ്ട്. പുറത്തും കൈകാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പൊതിച്ച തേങ്ങകൊണ്ട് നിരന്തരം മര്‍ദ്ദിച്ചതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ട്.
കുട്ടിയുടെ അമ്മയും ബന്ധുക്കളും തമ്മില്‍ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇയാളും കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നു അറിയുന്നു. കുട്ടിയുടെ അമ്മ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നും ബന്ധുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button