KeralaNews

കേരളത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ ഐ.എസില്‍ ? അടൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടി മതം മാറുന്നതിനായി സത്യസരണിയില്‍

പത്തനംതിട്ട: കേരളത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കുറിച്ച് അന്വേഷണം എത്തിനില്‍ക്കുന്നത് ഐ.എസില്‍. ഐ.എസ് റിക്രൂട്ട്‌മെന്റില്‍ നിരവധി പെണ്‍കുട്ടികള്‍ ചേര്‍ന്നിരുന്നുവെന്ന് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഐ.എസ് വേരുറപ്പിച്ച വാര്‍ത്ത വന്നുകൊണ്ടിരിക്കുമ്പോള്‍ അടൂരില്‍ നിന്നും ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. അടൂരില്‍ നിന്നു എന്‍ജിനീയറിംഗ് പഠനത്തിനു പോയ പെണ്‍കുട്ടിയെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി കാണിച്ചാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ചെന്നും മഞ്ചേരിയിയിലെ സത്യസരണിയിലാണെന്നും കാണിച്ച് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി രക്ഷിതാക്കള്‍ക്ക് കത്തെഴുതിയിരുന്നു. മാനഹാനി ഭയന്ന് ആരോടും ഒന്നും പറയാതെ കഴിയുകയായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. മകള്‍ ഇസ്ലാംമതം സ്വീകരിച്ചെന്നും ഐഎസില്‍ ചേരാന്‍ തയ്യാറെടുക്കുന്നു എന്നും പുറത്തറിഞ്ഞാലുള്ള പ്രത്യാഘാതം ഭയന്നാണ് രക്ഷിതാക്കള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇതിനിടെ ഐ.എസിന്റെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ഇവര്‍ ഇക്കാര്യം പുറത്ത് പറയുകയായിരുന്നു.

തിരുവനന്തപുരത്തെ പ്രമുഖ എന്‍ജിനീയറിംഗ് കോളജില്‍ പഠനത്തിനായെത്തിയ അടൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ഐഎസില്‍ ചേരാനുള്ള നീക്കം നടത്തുന്നതായി രക്ഷിതാക്കള്‍ സംശയിക്കുന്നത്. പഠനത്തിനായി തിരുവനന്തപുരത്തെത്തിയ പെണ്‍കുട്ടി താന്‍ ഇസ്ലാംമതം സ്വീകരിച്ചെന്നു കാണിച്ച് രക്ഷിതാക്കള്‍ക്ക് കത്തെഴുതുകയായിരുന്നു. പിന്നീട് കുട്ടിയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നേരത്തെ ഉണ്ടായിരുന്ന പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അതില്‍ പക്ഷേ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

മാസങ്ങള്‍ക്കു ശേഷം മഞ്ചേരിയിലെ സത്യസരണിയില്‍ താന്‍ ഉണ്ടെന്നും ഇസ്ലാം മതം പഠിക്കുകയാണെന്നും കാണിച്ച് പെണ്‍കുട്ടി വീണ്ടും പിതാവിന് കത്തയച്ചു. ഈ വിവരങ്ങളെല്ലാം പുറത്തറിഞ്ഞാല്‍ എന്തു സംഭവിക്കും എന്ന ഭയത്താല്‍ രക്ഷിതാക്കള്‍ മറ്റാരോടും ഒന്നും പറഞ്ഞതും ഇല്ല. ഒരു ദിവസം എസ്ഡിപിഐ നേതാക്കള്‍ക്കൊപ്പം പെണ്‍കുട്ടി വീട്ടില്‍ വരികയും തന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കൊണ്ടുപോവുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ദിവസം രണ്ട് ഐ.ബി ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങളും ഫോട്ടോയും കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button