NewsSports

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണ്ണനേട്ടം

റിയോ ഡി ജനീറോ: പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി.ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് ദേവേന്ദ്രയുടെ പ്രകടനം. 2004 ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്പിക്‌സിലാണ് 62.15 മീറ്റര്‍ റെക്കോര്‍ഡോടെ ദേവേന്ദ്ര ആദ്യമായി സ്വര്‍ണം നേടിയത്. ലോക റാങ്കിങ്ങില്‍ 36 കാരനായ ദേവേന്ദ്ര മൂന്നാം സ്ഥാനക്കാരനാണ്.

രാജസ്ഥാന്‍ സ്വദേശിയായ ദേവേന്ദ്രയുടെ ഇടതു കൈ മുറിച്ചു മാറ്റിയതാണ്. അദ്ദേഹത്തിന് കൈ നഷ്ടമായത് എട്ടാം വയസില്‍ മരത്തില്‍ കയറുമ്പോള്‍ താഴ്ന്നു കിടന്ന വൈദ്യുത ലൈനില്‍ തട്ടിയാണ്. രാജ്യം അദ്ദേഹത്തെ 2004ല്‍ അര്‍ജുനയും 2012 ല്‍ പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്. പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാലിമ്പിക്‌സ് താരമാണ് ദേവേന്ദ്ര. 2013 ല്‍ ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര പാരാലിമ്പ്കിസ് അത്‌ലറ്റിക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും ദേവേന്ദ്ര സ്വര്‍ണം നേടിയിരുന്നു.

ഇത് റിയോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമാണ് . ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്. കഴിഞ്ഞ ദിവസം വനിതാ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്ക് വെള്ളിയും ഹൈജമ്പില്‍ വരുണ്‍ സിങ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു. കഴിഞ്ഞ ദിവസം വനിതാ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്ക് വെള്ളിയും ഹൈജമ്പില്‍ വരുണ്‍ സിങ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു. റിയോ പാരലമ്പിക്സില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി മെഡല്‍ പട്ടികയില്‍ മുപ്പത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button