Uncategorized

അഞ്ച് രൂപയുടെ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതി അറസ്റ്റിൽ

തിരൂര്‍: അഞ്ചുരൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിഹാര്‍ സ്വദേശിയെ സുഹൃത്ത് കൊലപ്പെടുത്തി. ബിഹാറില്‍ നിന്നുള്ള മുകേഷ് പാസ്വാനെ സഹതൊഴിലാളിയായ ജിതേന്ദ്ര റാമാണ് കൊലപ്പെടുത്തിയത്.തിരൂരില്‍ മൂന്നു ദിവസം മുമ്പാണ് സംഭവം നടന്നത്.ഓണം ബോണസ് വീതം വെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലെത്തുകയായിരുന്നെന്നാണ് പ്രതി പോലീസിൽ മൊഴി നൽകിയത്.

പച്ചാട്ടിരിയിലെ പെയ്ന്റ് കടയിലെ ജീവനക്കാരണ് ഇരുവരും. ഒന്നര മാസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്കെത്തിയത്. ഓണത്തിനു ലഭിച്ച ബോണസ് തുക 2000 രൂപ വീതം വെയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.ഓണത്തോടനുബന്ധിച്ച്‌ ഉടമ നാലുപേര്‍ക്കായി 2000 രൂപ നല്‍കിയിരുന്നു. പ്രതി ജിതേന്ദ്ര റാം ഈ തുകയില്‍ നിന്നും സിഗരറ്റ് വാങ്ങിയിരുന്നു. അഞ്ച് രൂപയുടെ സിഗരറ്റായിരുന്നു പ്രതി ഈ തുകയില്‍ നിന്നും വാങ്ങിയത്. ഇത് മുകേഷ് ചോദ്യം ചെയ്യുകയും വാക്കേറ്റമാവുകയുമായിരുന്നു.

വാക്കേറ്റം മൂര്‍ഛിച്ചതോടെ മുറിയിലുണ്ടായിരുന്ന നീളന്‍ കത്രിക ഉപയോഗിച്ച്‌ നെഞ്ചിനു താഴെ കുത്തുകയായിരുന്നു. ശേഷം കത്രിക അടുത്ത പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്തു.കുഴഞ്ഞുവീണ മുകേഷിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് ആറരയോടെ സംഭവം നടന്നിരുന്നു. എന്നാല്‍ രാത്രി ഏറെ വൈകിയാണ് ജില്ലാ ആശുപത്രിയിലേക്ക് കുത്തേറ്റ മുകേഷിനെ എത്തിച്ചിരുന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മുകേഷിന്റെ ശരീരത്തില്‍ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മൂർച്ചയേറിയ ആയുധം കൊണ്ടേറ്റ മുറിവാണ് മരണ കാരണം എന്ന് കണ്ടെത്തുകയായിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയും അറസ്റ് നടക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button