Uncategorized

പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ചേക്കും

ന്യൂഡല്‍ഹി : ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച കശ്മീരിലെ ഉറി ഭീകരാക്രമണത്തിന് പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്‌നാഥ് വിളിച്ച ഉന്നതതല യോഗം സമാപിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അതിനിടെ, പാക്ക് അധീന കശ്മീരിലെ ഭീകരക്യാംപുകള്‍ ഇന്ത്യ ആക്രമിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത്തരം അഭിപ്രായം ഉയര്‍ന്നത്. ഇനി സംയമനം പാലിക്കേണ്ടതില്ലെന്ന് വിലയിരുത്തല്‍. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയുടെ ഭാഗത്തുനിന്നു ശക്തമായ തിരിച്ചടികളൊന്നും ഉണ്ടായിട്ടില്ല. പാക്ക് അധിനിവേശ കശ്മീരിലെ ക്യാംപുകളിലാണ് ഭീകര്‍ക്ക് പരിശീലനം നല്‍കുന്നത് എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതിനാലാണ് പാക്ക് അധിനിവേശ കശ്മീരിലെ ഭീകരക്യാംപുകളെ ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് പാക്കിസ്ഥാന്‍ ആസ്ഥാനമാക്കിയ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈനിക താവളത്തില്‍ ആക്രമണം നടത്തിയത്. കൂടാരങ്ങള്‍ക്കു തീപിടിച്ചാണ് സൈനികരിലേറെയും മരിച്ചത്. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണത്തോടെ ഇന്ത്യ – പാക്ക് ബന്ധം വഷളായിരുന്നു. തുടര്‍ന്നു ലഷ്‌കറെ തയിബ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തോടെ കശ്മീര്‍ താഴ്‌വരയിലെ പ്രശ്‌നങ്ങളും ബലുചിസ്ഥാന്‍ വിഷയവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറാക്കി. ഇതിനിടെയാണ് കശ്മീരിലെ ഉറിയില്‍ പാക്ക് ഭീകരര്‍ ഇന്ത്യന്‍ സേനാ താവളം ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button