India

ഭീകരര്‍ ഗ്രാമവാസികളെ മറയായി ഉപയോഗിക്കുന്നു; ജനങ്ങളുടെ ജീവന്‍രക്ഷിക്കാന്‍ സൈന്യത്തിന്റെ കരുതലോടെയുള്ള ആക്രമണം

ശ്രീനഗര്‍: ഞായറാഴ്ച രാത്രി നടന്ന ഭീകരാക്രമണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനായില്ല. ഭീകരര്‍ പ്രദേശവാസികളെ മറയായി ഉപയോഗിച്ചതാണ് സൈന്യത്തിന് തിരിച്ചടിയായത്. സൈന്യം തിരിച്ചടിച്ചിരുന്നെങ്കില്‍ ഗ്രാമവാസികളുടെ ജീവന് ആപത്തുണ്ടാകുമായിരുന്നു. അപകടം കണക്കിലെടുത്ത് സൈന്യം നിശബ്ദമായി നിന്നു.

തുടര്‍ന്ന് ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. ബാരാമുല്ലയിലെ സൈനിക ക്യാംപിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടല്‍ നടന്നിരുന്നെങ്കില്‍ പ്രദേശവാസികള്‍ക്കും അപകടം സംഭവിച്ചേനെയെന്ന് മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് ഇംതിയാസ് ഹുസൈന്‍ പറഞ്ഞു.

10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിനു സമീപമാണ് ഭീകരാക്രമണം നടത്തിയത്. മൂന്നോ നാലോ പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ബിഎസ്എഫ് തിരിച്ചടിച്ചതുകൊണ്ട് ക്യാംപിനുള്ളില്‍ കടക്കുകയെന്ന ഭീകരരുടെ ശ്രമം ചെറുക്കാന്‍ സാധിച്ചു. ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് ജീവന്‍ നഷ്ടമായി. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button