KeralaNews

വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസ് : പ്രതികളെ പൊലീസ് കുടുക്കിയത് അതിവിദഗ്ദ്ധമായി

കൂറ്റനാട്: തിരുമിറ്റക്കോടിനടുത്ത് വീട്ടമ്മയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ ആറ് പ്രതികള്‍കൂടി അറസ്റ്റിലായി. മുഹമ്മദ് നാസര്‍ ഫൈസല്‍ എന്ന മുത്തു (35), അബ്ബാസ് (27), ഇസ്മായില്‍ എന്ന മുസ്തഫ (28), ആബിദ് അലി (24), അര്‍ഷാദ് (21) എന്നിവരെയാണ് പട്ടാമ്പി സി.ഐ. പി.എസ്. സുരേഷും സംഘവും അറസ്റ്റുചെയ്തത്. കേസിലെ ഒന്നാംപ്രതി രജീഷിനെ നേരത്തെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
ഒന്നാംപ്രതി പിടിയിലായതോടെ ഒളിവില്‍ പോയ
മറ്റുപ്രതികള്‍ തമിഴ്‌നാട്, മൈസൂരു, മുംബൈ എന്നിങ്ങനെ വിവിധയിടങ്ങളിലായി മാറിമാറി താമസിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പട്ടാമ്പി റെയില്‍വേസ്റ്റേഷന്‍ പരിസരത്തുവെച്ചാണ് സി.ഐ.യും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്.
മൊബൈല്‍ ഫോണും വാട്‌സ്ആപ്പും വഴി പരിചയപ്പെട്ടശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഒന്നാംപ്രതിയായ രജീഷ് വീട്ടമ്മയെ ഫോണിലൂടെ പരിചയപ്പെട്ട് വീട്ടില്‍ ചെല്ലുകയായിരുന്നു. രാത്രിയില്‍ ഇയാള്‍ യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിവരുന്നതുകണ്ട മൂന്ന് യുവാക്കള്‍ ഇയാളെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന്, ഇയാളെ ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ഫോണ്‍ നമ്പരും വിവരങ്ങളും ചോദിച്ചറിഞ്ഞ് കൂട്ടമാനഭംഗം നടത്തുകയായിരുന്നെന്നാണ് കേസ്.

മൂന്ന് യുവാക്കളില്‍ ഒരാള്‍ യുവതിയുമായി നില്‍ക്കുന്ന ഫോട്ടോകളെടുത്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും കൂട്ടുകാര്‍ക്ക് വീട്ടമ്മയുടെ ഫോണ്‍ നമ്പറും വിലാസവും നല്‍കുകയും ചെയ്തു. തുടര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നാണ് വീട്ടമ്മ പോലീസിന് മൊഴി നല്‍കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button