KeralaNews

ഓടുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടർ അറസ്റ്റില്‍

നെടുമങ്ങാട്: ഒൻപതാം ക്ലാസുകാരിയെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടർ അറസ്റ്റിലായി. നെടുമങ്ങാട് ഡിപ്പോയിലെ എം പാനൽ കണ്ടക്ടർ മൂഴി വേട്ടമ്പള്ളി പള്ളിമുക്ക് രതീഷ് ഭവനിൽ ഗിരീശനെയാണ് (30) നെടുമങ്ങാട് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് ആഗസ്റ്റ് 8 നാണ്. രാവിലെ 8.30ന് നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് തിരിച്ച കുളപ്പട -പനയ്ക്കോട് സർക്കുലർ ബസിലാണ് സംഭവം നടന്നത്. ഉഴമലയ്ക്കലിൽ ഇറങ്ങാനായി കയറിയ പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുൾപ്പെടെ രണ്ടുയാത്രക്കാർ മാത്രമാണ് ബസിലുണ്ടായിരുന്നത്.

മുൻ സീറ്റിൽ ഇരിക്കാനായി പോയ കുട്ടിയോട് ആ സീറ്റുകളിലെല്ലാം വെള്ളമാണെന്ന് പറഞ്ഞ് പിറകിലെ സീറ്റിൽ ഇരിക്കാൻ കണ്ടക്ടർ നിർബന്ധിക്കുകയായിരുന്നു. വഴിമദ്ധ്യേ ഇയാൾ പെൺകുട്ടിയുടെ അടുത്തെത്തി ഉപദ്രവിക്കാൻ ശ്രമിച്ചു. തുടർന്ന് പെൺകുട്ടി ബഹളം വച്ചതോടെ ബസ് നിറുത്തി. ബസിൽനിന്നിറങ്ങി ബന്ധുവീട്ടിലെത്തി പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്റ്റേഷൻ മാസ്റ്ററെ വിളിച്ച് അറിയിച്ചു. അതിനുശേഷം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഇതേതുടർന്ന് പ്രതി ഒളിവിലായിരുന്നു. ഒളിവിൽപോയ പ്രതിയെക്കുറിച്ച് നെടുമങ്ങാട് ഡിവൈ.എസ്.പി ഇ.എസ്. ബിജുമോന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. നെടുമങ്ങാട് എസ്.ഐ ഡി. ഷിബുകുമാർ, എസ്.ഐ രവീന്ദ്രൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button