NewsInternational

യു.എസിന്റേയും റഷ്യയുടേയും ‘കുടിപ്പകയ്ക്ക്’ അവസാനമായില്ല ‘സൈബര്‍ യുദ്ധം’ ആരംഭിച്ചതായി സൂചന : സൈബര്‍ യുദ്ധം ലോകമഹായുദ്ധമായി പരിണമിക്കുമെന്ന മുന്നറിയിപ്പുമായി യു.എന്‍

മോസ്‌കോ : അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള യുദ്ധ സാധ്യത ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനെ തുടര്‍ന്ന് റഷ്യ തങ്ങളുടെ പൗരന്മാരെ ബങ്കറുകളില്‍ ഒളിക്കാനുള്ള പരിശീലനം ത്വരിതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യ നടത്തുന്ന യുദ്ധ നീക്കങ്ങള്‍ക്ക് മറുപടിയെന്നോണം റഷ്യയെ 15 മിനുറ്റിനുള്ളില്‍ ആക്രമിക്കാനുള്ള സന്നാഹങ്ങളാണ് മറുപക്ഷത്ത് അമേരിക്ക ഒരുക്കി നിര്‍ത്തിയിരിക്കുന്നത്. ഇതിന് പുറമെ ക്രെംലിനെ വെള്ളം കുടിപ്പിക്കുന്നതിനായി അമേരിക്ക ഇപ്പോള്‍ തന്നെ സൈബര്‍ യുദ്ധം ആരംഭിച്ചുവെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.
ഇതോടെ വളരെ കാലമായി ഭയപ്പെട്ട് കൊണ്ടിരിക്കുന്ന മൂന്നാം ലോക മഹായുദ്ധം തുടങ്ങാന്‍ അധികം നേരമില്ലെന്ന മുന്നറിയിപ്പുമായി ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

തങ്ങള്‍ ഉയര്‍ത്തുന്ന യുദ്ധഭീതിയുടെ ഭാഗമായി യുദ്ധമുണ്ടായാല്‍ എങ്ങനെയാണ് രക്ഷപ്പെടാന്‍ തയ്യാറെടുക്കേണ്ടതെന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ റഷ്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലുകളില്‍ നിരന്തരം പ്രക്ഷേപണം ചെയ്യുന്നുമുണ്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസം 40 മില്യണ്‍ പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് റഷ്യ മോക് ഡ്രില്‍ നടത്തിയിരുന്നു. യുദ്ധമുണ്ടായാല്‍ അതില്‍ നിന്നും രക്ഷപ്പെടുന്നതിന് പൗരന്മാര്‍ക്ക് പരിശീലനം നല്‍കുന്നിതിനുള്ള ഡ്രില്ലായിരുന്നു ഇത്. അമേരിക്കയുമായും പ്രമുഖ പാശ്ചാത്യ രാജ്യങ്ങളുമായുള്ള തര്‍ക്കം ശക്തമായതിനെ തുടര്‍ന്ന് റഷ്യ കഴിഞ്ഞ ദിവസം ആണവമിസൈലുകള്‍ പോളണ്ട് അതിര്‍ത്തിയില്‍ എത്തിച്ചിരുന്നു. ഇസ്‌കാന്‍ഡര്‍ മിസൈലുകളാണ് കലിനിന്‍ഗ്രാഡിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതോടെ റഷ്യയുമായുള്ള യുദ്ധ സാധ്യത മുമ്പില്ലാത്ത വിധം ശക്തമായിരിക്കുന്നുവെന്ന മുന്നറിയിപ്പ് അമേരിക്കയും തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഡെഫ്‌കോണ്‍(DEFCON) എന്നത് യുഎസ് മിലിട്ടറി ഉപയോഗിച്ച് വരുന്ന ഒരു അലേര്‍ട്ട് സിസ്റ്റമാണ്. നിലവിലുള്ള ആണവ യുദ്ധ ഭീഷണി ലെവല്‍ ഇതിലൂടെ സൂപിപ്പിക്കപ്പെടുന്നു. ഈ സിസ്റ്റത്തിന് അഞ്ച് തലത്തിലുള്ള മുന്നറിയിപ്പാണുള്ളത്. ഇതില്‍ ഏറ്റവും കുറവ് ഡെഫ്‌കോണ്‍ 1 ആണെങ്കില്‍ ഏറ്റവും കൂടുതല്‍ യുദ്ധ ഭീഷണിയുള്ള അവസ്ഥയെ സൂചിപ്പിക്കാന്‍ ഡെഫ്‌കോണ്‍ 5 ആണ് ഉപയോഗിക്കുന്നത്. അധികം വൈകാതെ ഇത് ഡെഫ്‌കോണ്‍ 5ല്‍ എത്താനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് സൂചന. നിലവില്‍ ഇത് ഡെഫ്‌കോണ്‍ 3ലാണുള്ളത്. അതായത് യുഎസിന് 15 മിനുറ്റിനകം സേനയെ യുദ്ധത്തിന് സജ്ജമാക്കാമെന്നാണിത് സൂചിപ്പിക്കുന്നത്.

ക്രെംലിന്റെ തന്ത്രപ്രധാനമായ ഇമെയിലുകളും മറ്റും ഹാക്ക് ചെയ്യാനുള്ള ടൂളുകള്‍ സിഐഎയുടെ കൈവശമുണ്ടെന്നും റഷ്യയെ വെള്ളം കുടിപ്പിക്കുന്നതിനുള്ള സൈബര്‍ യുദ്ധം അമേരിക്ക ആരംഭിച്ചുവെന്നുമാണ് യുഎസ് വൈസ് പ്രസിഡന്റായ ജോയ് ബിദാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹില്ലാരി ക്ലിന്റന്റെ ഇമെയിലുകളും നാഷണല്‍ ഡെമോക്രാറ്റിക് കമ്മിറ്റിയുടെ വെബ്‌സൈറ്റും റഷ്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തുവെന്നതിന്റെ പ്രതികരണമെന്നോണമാണ് ബിദാന്‍ നിര്‍ണായകമായ ഈ മുന്നറിയിപ്പ് റഷ്യക്ക് നല്‍കിയിരിക്കുന്നത്. ഈ ഇമെയിലുകള്‍ വിക്കിലീക്ക്‌സ്, ഡിസി ലീക്ക്‌സ് പോലുള്ള പബ്ലിഷര്‍മാര്‍ക്കായി ലഭ്യമാക്കി അമേരിക്കയിലെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും യുഎസ് ആരോപിക്കുന്നുണ്ട്.

തങ്ങള്‍ക്കും ഇതേ രീതിയില്‍ തിരിച്ചടിക്കാന്‍ സാധിക്കുമെന്നും അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നുമുള്ള നിര്‍ണായകമായ സന്ദേശം റഷ്യക്ക് അയച്ചുവെന്നുമാണ് ബിദാന്‍ പ്രസ്താവിച്ചിരിക്കുന്നത്. ഏത് സമയത്ത് തിരിച്ചടിക്കണമെന്നത് തങ്ങള്‍ തീരുമാനിക്കുമെന്നും അത് റഷ്യയ്ക്ക് കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും പുട്ടിന് സന്ദേശമയച്ചുവെന്നും ബിദാന്‍ വെളിപ്പെടുത്തുന്നു. ഒരു ആള്‍ഔട്ട് സൈബര്‍ യുദ്ധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നാണ് സെക്യൂരിറ്റി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ശീതയുദ്ധത്തിന് ശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ സന്ദര്‍ഭമാണിതെന്നും മൂന്നാം ലോക മഹായുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാമെന്നും യുദ്ധവിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button