India

കൂട്ടബലാത്സംഗം: നേതാവിന്റെ മകനടക്കം പിടിയില്‍

മഹാസമുന്ദ്● ഓടുന്ന കാരിയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ഛത്തീസ്ഗഡ്‌ പ്രാദേശിക ബി.ജെ.പി നേതാവിന്റെ മകനും രണ്ട് സുഹൃത്തുക്കളും പ്രതികള്‍.

35 കാരിയായ യുവതിയാണ് പീഡനത്തിനിരയായത്. തലസ്ഥാനമായ റായ്പൂരില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ മഹാസമുന്ദ് ജില്ലയിലാണ് സംഭവം.

ബി.ജെ.പി നേതാവിന്റെ മകൻ പ്രിൻസ് സലുജ, സുഹൃത്തുകളായ ദേവേന്ദ്ര, ഫരിദ് അലി എന്നിവരാണ് പ്രതികള്‍. ചൊവ്വാഴ്ച രാത്രി സഹോദരിയോടൊപ്പം വീടിന് പുറകില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പ്രതികള്‍ ബലമായി കാറില്‍ പിടിച്ചുകയറ്റി കൊണ്ടു പോകുകയായിരുന്നു.

പിന്നീടു കാറിൽവച്ച് യുവതിയെ മാനംഭംഗത്തിനിരയാക്കുകയും വീഡിയോ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയുമായിരുന്നു. പോലീസില്‍ പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ സംഭവം നടന്നതിന്റെ പിറ്റേദിവസം യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രിൻസ് സലുജയുടെ പിതാവ് ഉപജില്ലാ തലത്തില്‍ പാര്‍ട്ടി ഭാരവാഹിയായിരുന്നു. സലൂജ ഒഴികെ രണ്ട് പ്രതികളെ അറസ്റ്റു ചെയ്ത പോലീസ് കാറും പിടിച്ചെടുത്തു. സലൂജയ്ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മൂവര്‍ക്കെതിരെയും ബലാത്സംഗമടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button