KeralaCrime

അവിഹിതബന്ധം; ഗര്‍ഭിണിയെ കഴുത്തുഞെരിച്ചു കൊന്ന് പാറക്കുളത്തില്‍ താഴ്ത്തി!

തലയോലപ്പറമ്പ്: യുവതിയെ കയര്‍കൊണ്ടു മുറുക്കി കൊലപ്പെടുത്തിയശേഷം യുവാവ് പാറക്കുളത്തില്‍ താഴ്ത്തി. ആറുമാസം ഗര്‍ഭിണിയായ യുവതിയെയാണ് ക്രൂരമായി കൊന്നു തള്ളിയത്. കല്ലുകെട്ടി പാറമടയില്‍ താഴ്ത്തുകയായിരുന്നു. തലയോലപ്പറമ്പിലാണ് സംഭവം നടന്നത്.

22 കാരിയായ സുകന്യയുടെ ജഡം തലയോലപ്പറമ്പ് പൊതി റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ റബര്‍ തോട്ടത്തിനരികിലുള്ള ഉപയോഗശൂന്യമായ പാറമടയില്‍ നിന്നാണ് കണ്ടെടുത്തത്. മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു. പൊതി സൂര്യഭവന്‍ സൂരജ് എന്ന 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

വടയാര്‍ കിഴക്കേക്കര പട്ടുമ്മേല്‍ സുകുമാരന്റെയും സരസുവിന്റെയും മകളാണ് സുകന്യ. സൂരജ് വിവാഹിതനാണ്. അവിഹിതബന്ധം പുറത്തറിയാതിരിക്കാനാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. മൃതദേഹം ജീര്‍ണിച്ച നിലയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം മാറ്റി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കാണ് മാറ്റിയത്.

പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു സുകന്യ. സൂരജ് ഇതേ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായി നേരത്തേ ജോലി ചെയ്തിരുന്നു. 12നു ജോലിക്കു പോയ സുകന്യ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുകന്യയുമായി 12നു തലപ്പാറയില്‍ നിന്ന് എടുത്ത റെന്റ് എ കാറില്‍ സൂരജ് കോട്ടയം ഭാഗങ്ങളില്‍ കറങ്ങിനടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

പാറക്കുളത്തില്‍ ചാടി ഒരുമിച്ചു മരിക്കാമെന്നു സുകന്യയോടു സൂരജ് പറഞ്ഞിരുന്നു. മയക്കികിടത്തിയ സുകന്യയെ പിന്നീട് കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button