KeralaNews

ബസില്‍ ഭാര്യയെ മദ്യപാനി കടന്നുപിടിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു; നവജാത ശിശുവുമായി യുവതി കുഴഞ്ഞു വീണു

 

കരുനാഗപ്പള്ളി: ഭാര്യയുടെ ദേഹത്തു കടന്നുപിടിച്ച മദ്യപനെ ചോദ്യംചെയ്ത ഭര്‍ത്താവിനു പോലീസിന്റെ ക്രൂരമര്‍ദനം.കെഎസ്‌ആര്‍ടിസി ബസില്‍ കുടുംബ സമേതം യാത്രചെയ്യവേ കല്‍പ്പറ്റ പൂത്തൂര്‍ വയല്‍ കാരാട്ട് ഹൗസില്‍ ജംഷീര്‍ (28), ഭാര്യ ആഷിദ(21) എന്നിവര്‍ക്കും ഒന്നര മാസം പ്രായമുള്ള കുഞ്ഞിനുമാണ് ദാരുണാനുഭവമുണ്ടായത്. പോലീസുകാര്‍ ഭര്‍ത്താവിനെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയതോടെ ഒന്നരമാസം പ്രായമുള്ള കുട്ടിയുമായി സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ടുപോയ യുവതി കുഴഞ്ഞുവീണു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിലുണ്ടായിരുന്ന ആലപ്പുഴ ഹസീബ് മന്‍സിലില്‍ ഹസീബ് (32), ആഷിദയുടെ ദേഹത്തു തൊട്ടുരുമുകയും പിന്നീട് കടന്നുപിടിച്ച്‌ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട ജംഷീര്‍, ഹസീബിനോട് ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീതുചെയ്തു. മദ്യപിച്ചിരുന്ന ഹസീബ് വീണ്ടും ആഷിദയെ കടന്നുപിടിച്ചതോടെ ബസില്‍ വാക്കേറ്റവും ഇരുവരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.

കെഎസ്‌ആര്‍ടിസി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസുകാര്‍ ജംഷീറിന്റെയും ആഷിദയുടെയും പരാതി കേള്‍ക്കാന്‍ തയാറായില്ല. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഡി ചാര്‍ജ് എഎസ്‌ഐ ഷാജഹാന്‍, ജംഷീറിനെ മര്‍ദിക്കുകയായിരുന്നു. ജംഷീര്‍ കരുനാഗപ്പള്ളി സ്വദേശിയായ പൊതുമരാമത്ത് കോണ്‍ട്രാക്ടറുടെ ജോലിക്കാരനാണ്. വിവരമറിഞ്ഞെത്തിയ കോണ്‍ട്രാക്ടര്‍ സ്റ്റേഷനിലെത്തി ജംഷീറിനെ ജാമ്യത്തിലിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button