International

നാല് വയസ്സുകാരിയുടെ തലയറുത്ത് ആയ തെരുവിലൂടെ നടന്നു

മോസ്‌കോ : നാല് വയസ്സുകാരിയുടെ തലയറുത്ത് ആയ തെരുവിലൂടെ നടന്നു. ഉസ്‌ബെസ്‌കിസ്ഥാന്‍ സ്വദേശി ഗ്യുല്‍ചെക്ര ബോബോക്കുലോവയെയാണ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. മോസ്‌കോ മെട്രോ സ്റ്റേഷന് മുന്നിലൂടെ ആള്‍ക്കാര്‍ നോക്കി നില്‍ക്കെയാണ് ആയ അറുത്തെടുത്ത നാല് വയസ്സുകാരിയുടെ തലയുമായി തെരുവിലൂടെ 20 മിനുട്ട് നടന്നത്.

മോസ്‌കോ മെട്രോ സ്റ്റേഷന് മുന്നിലൂടെ ആള്‍ക്കാര്‍ നോക്കി നില്‍ക്കെയാണ് യുവതി കുട്ടിയുടെ അറുത്തെടുത്ത തലയുമായി തെരുവിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്നത്. നാല് വയസ്സുകാരി അനാസ്ത്യയുടെ ഉടല്‍ പിന്നീട് ഫ്‌ളാറ്റില്‍ കത്തി കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിയെ ബോബോക്കുലോവ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തല അറുത്ത് നടക്കുകയായിരുന്നു. അടുത്തെത്തിയാല്‍ തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. ഇരുപത് മിനിറ്റോളം ഇവര്‍ തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ കൃത്യം നടത്തിയതെന്നായിരുന്നു വിചാരണയില്‍ ആദ്യം ബോബോല്‍ക്കുലോവ പറഞ്ഞത്. മോസ്‌കോയിലെ ജയിലിലെ സൈക്യാട്രിക്ക് ഹോസ്പിറ്റലില്‍ ബോബോക്കുലോവയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയതിന് പുറമെ വ്യാജ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഇരയെ കൊലപ്പെടുത്തിയതിന് 25 വര്‍ഷം തടവാണ് ബോബോക്കുലോവയ്‌ക്കെതിരെ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button