Kerala

കൂട്ടബലാത്സംഗം; ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശം

തൃശൂര്‍: വടക്കാഞ്ചേരി പീഡനം വിവാദമാകുമ്പോള്‍ എല്ലാ ചോദ്യങ്ങളും സിപിഎം നേതാവ് ജയന്തനുനേരെയാണ് ഉയരുന്നത്. ജയന്തനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യം ഉയര്‍ന്നു കഴിഞ്ഞു. അതോടെ പാര്‍ട്ടിയും ജയന്തനെ കൈ വിടുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്. ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശവുമെത്തി.

ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഏരിയ കമ്മറ്റി ശുപാര്‍ശ ചെയ്തു. ജില്ല കമ്മറ്റിയാണ് തീരുമാനമെടുക്കുക. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്തുള്ള മിണാലൂര്‍ വാര്‍ഡില്‍ (27ാം വാര്‍ഡ്) നിന്നുമാണ് ജയന്തന്‍ കൗണ്‍സിലറായി വിജയിച്ചത്.

ജയന്തനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. കൗണ്‍സിലറാകുന്നതിന് മുമ്പ് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്റായിരുന്നു ജയന്തന്‍. പിന്നീട് ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറി ആയ ഇയാള്‍ നിലവില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button