KeralaNews

വടക്കാഞ്ചേരി പീഡനം; യുവതി രഹസ്യമൊഴി രേഖപ്പെടുത്തി

തൃശ്ശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ രഹസ്യമൊഴിയുടെ വിശദാംശങ്ങൾ യുവതി വെളിപ്പെടുത്തി. ജയന്തൻ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചുവെന്ന മൊഴിയിൽ യുവതി ഉറച്ച് നിന്നു. നേരത്തെ മൊഴി മാറ്റിപറയാൻ കാരണം സി.ഐയുടെ സാന്നിധ്യത്തിൽ കൗൺസിലർ അമ്പലപുരം മധു ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണെന്നും യുവതി പറഞ്ഞു.

ആറ് പേജുള്ള മൊഴിയാണ് യുവതി നൽകിയത് . മൊഴിയിൽ സി.പി.എം നേതാവായ ജയന്തനടക്കമുള്ളവർ ഇരിങ്ങാലക്കുടയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചതായി യുവതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ പീഡനം നടന്ന തീയതിയും വീടും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും യുവതി പറഞ്ഞു. പേരാമംഗലം സി.ഐയുടെ മുന്നിൽ വെച്ച് സി.പി.എം കൌൺസിലറായ അമ്പലപുരം മധു ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് നേരത്തെ മൊഴി മാറ്റിപ്പറഞ്ഞത്.

ഭർത്താവിന്റെ വീട്ടുകാരെ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് തനിക്കെതിരെ അവർ രംഗത്ത് വന്നതെന്നും യുവതി ആരോപിക്കുന്നു. അതേസമയം യുവതി കുട്ടികളെ ആക്രമിച്ചുവെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായുമുള്ള ഭർത്താവിന്റെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കമ്മീഷണർക്കാണ് മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button