NewsInternational

ട്രംപിന്റെ അമേരിക്കയിൽ ഹിജാബ് ധരിക്കുന്നവർക്ക് സ്ഥാനമില്ല

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹിജാബ് ധരിക്കുന്ന പെൺകുട്ടികൾക്ക് അമേരിക്കയിൽ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ്.ഹിജാബ് ധരിച്ച പെൺകുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ കൂടി വരുന്നതായാണ് റിപ്പോർട്ട്. മിന്നസോട്ടയിലെ നോർത്ത് ഡെയിൽ മിഡിൽ സ്കൂളിലാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ സംഭവം നടന്നിരിക്കുന്നത്. ഒരു മുസ്ലീം വിദ്യാർത്ഥിനിയുടെ ഹിജാബ് സഹപാഠി വലിച്ചൂരുകയും മുടി വലിച്ചഴിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയുടെ കുടുബം കൗൺസിൽ ഒഫ് അമേരിക്കൻ – ഇസ്ലാമിക് റിലേഷൻസിൽ പരാതി നൽകിയിട്ടുണ്ട്. പിറകേലൂടെ വന്നാണ് സഹപാഠി തന്റെ ഹിജാബ് വലിച്ചൂരി തറയിലേക്ക് എറിഞ്ഞതെന്നും മറ്റു കുട്ടികളുടെ മുന്നിൽ വച്ച് തന്റെ തലമുടി വലിച്ച് അഴിച്ചുവെന്നും പെൺകുട്ടി പറയുന്നു.ട്രംപിന്റെ അമേരിക്കയിൽ ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

സംഭവത്തിൽ സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇതേ സ്കൂളിൽ തന്നെ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട് . മാത്രമല്ല രാജ്യത്തുടനീളവും ഹിജാബ് ധരിച്ച സ്ത്രീകൾക്ക് എതിരെയുള്ള ഉപദ്രവം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച മിഷിഗൺ സർവകലാശാലയിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടിയുടെ നേരെ ഒരാൾ അലറിക്കൊണ്ടു ചെല്ലുകയും ഹിജാബ് നീക്കിയില്ലെങ്കിൽ തീകൊളുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഒരു മുസ്ലീം ഹൈസ്കൂൾ അദ്ധ്യാപികയ്ക്ക് ക്ലാസിൽ നിന്നും ഹിജാബിൽ തൂങ്ങി മരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഊമക്കത്ത് ലഭിച്ചിരുന്നു.ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ട്രംപ് ഭരണത്തിലേറിയതിന് ശേഷം ഉണ്ടായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button