
നാല് മാസമായി നിലത്തിരുന്ന ഇന്ത്യൻ സൈന്യത്തിൻ്റെയും വ്യോമസേനയുടെയും അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) ധ്രുവ് ഫ്ലീറ്റിൻ്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. ജനുവരിയിൽ ഗുജറാത്തിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സാങ്കേതിക പ്രശ്‌നങ്ങൾ അവലോകനം ചെയ്ത ഡിഫെക്റ്റ് ഇൻവെസ്റ്റിഗേഷൻ (ഡിഐ) കമ്മിറ്റിയുടെ ശുപാർശകളെ തുടർന്നാണ് ഈ തീരുമനം.
പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള ഒരു സമയബന്ധിത പദ്ധതിയിൽ സായുധ സേനയും ഹെലികോപ്റ്ററിൻ്റെ നിർമ്മാതാക്കളായ ഹിന്ദുസ്ഥാന് എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎൽഎൽ) തമ്മിൽ ധാരണയായി.
ജനുവരി 5 ന് ഗുജറാത്തിലെ പോർബന്ദർ വിമാനത്താവള റൺവേയിൽ കോസ്റ്റ് ഗാർഡിൻ്റെ ധ്രുവ് ഹെലികോപ്റ്റർ തകർത്തു കരസേന, നാവികസേന, വ്യോമസേന, തീരസംരക്ഷണ സേന എന്നിവയുടെ 330-ലധികം ധ്രുവ് ഹെലികോപ്റ്ററുകളുടെ മുഴുവൻ പറക്കലും നിർത്തിവച്ചു.
അപകടത്തിൽ ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരും ഒരു എയർക്രൂ ഡൈവറും കൊല്ലപ്പെട്ടിരുന്നു.
തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത എഎൽഎച്ച് ധ്രുവ്, 5.5 ടൺ ഭാരമുള്ള ക്ലാസിലെ ഇരട്ട എഞ്ചിൻ, മൾട്ടി-റോൾ, മൾട്ടി-മിഷൻ ന്യൂ ജനറേഷൻ ഹെലികോപ്റ്ററാണ്. എച്ച്എൽഇ ഇതുവരെ 340-ലധികം ധ്രുവ് ഹെലികോപ്റ്ററുകൾ നിർമ്മിച്ചിട്ടുണ്ട്.
Post Your Comments