NewsIndia

ഇന്ത്യയിലെ പുതിയ നോട്ടുകൾക്ക് നേപ്പാളിൽ നിരോധനം

കാഠ്മണ്ഡു: അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകള്‍ നേപ്പാളില്‍ നിരോധിച്ചു. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ഇന്ത്യ പുറത്തിറക്കിയ പുതിയ 500, 2,000 രൂപാ നോട്ടുകള്‍ നേപ്പാളില്‍ വിനിമയ യോഗ്യമല്ലെന്ന് നേപ്പാളിന്റെ കേന്ദ്ര ബാങ്ക് അറിയിച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറത്തിറക്കുന്നത് വരെയാണ് നിരോധനം. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യക്ഷപെട്ടു തുടങ്ങിയ ഇന്ത്യയുടെ പുതിയ 500, 2,000 നോട്ടുകള്‍ ഇന്ത്യയില്‍ സ്വീകാര്യമാകുന്നത് വരെ നേപ്പാളില്‍ ഇവ നിയമ വിരുദ്ധമായിരിക്കുമെന്നാണ് നേപ്പാള്‍ രാഷ്ട്ര ബാങ്ക് (എന്‍ആര്‍ബി) അറിയിച്ചത്.

ഇന്ത്യന്‍ റിസര്‍വ്വ് ബാങ്കുമായുള്ള ധാരണ പ്രകാരം നേപ്പാള്‍ പൗരന് 25,000 രൂപയുടെ വരെ 500-ന്റെയും 1,000-ത്തിന്റേയും പഴയ നോട്ടുകള്‍ കൈവശം വയ്ക്കാം എന്ന് എന്‍ആര്‍ബി കിഴക്കന്‍ മേഖല മേധാവി രാമു പൗദേല്‍ പറഞ്ഞു. വിനിമയത്തിനുള്ള ഉപാധികളില്‍ വ്യക്തത ഉണ്ടാവുന്നത് വരെയാണ് പുതിയ നോട്ടുകള്‍ നിയമവിരുദ്ധമായിരിക്കുക എന്നും അദ്ദേഹം പറഞ്ഞു. അസാധുവാക്കിയ നോട്ടുകളുടെ കാര്യത്തില്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. ഇന്ത്യയുടെ കേന്ദ്ര ബാങ്ക് പുതിയ ഫെമ (FEMA) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചാല്‍ മാത്രമേ പുതിയ നോട്ടുകള്‍ വിനിമയ യോഗ്യമാകൂ. വിദേശരാജ്യങ്ങള്‍ക്ക് നിശ്ചിത തുകയ്ക്കുള്ള ഇന്ത്യന്‍ കറന്‍സി കൈവശം വെയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് ഫെമ നോട്ടിഫിക്കേഷന്‍. നിലവില്‍ നേപ്പാളിലെ പൗരന്‍മാര്‍ക്ക് 25,000 രൂപ വരെയുള്ള ഇന്ത്യന്‍ കറന്‍സി കൈവശം വെയ്ക്കാന്‍ അനുമതി ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button