NewsInternational

കിഴക്കന്‍ അലപ്പോ സൈന്യം തിരിച്ചുപിടിച്ചു

അലപ്പോ:വിമതരുടെ താവളമായിരുന്ന കിഴക്കന്‍ അലപ്പോ വിമതരില്‍ നിന്നും ബശ്ശാര്‍ സൈന്യം തിരിച്ചുപിടിച്ചു. ഈ പൗരാണിക നഗരം ഒരുകാലത്ത് സിറിയയുടെ വാണിജ്യ കേന്ദ്രമായിരുന്നു. മൂന്ന് ആഴ്ചയിലേറെ നീണ്ട ആക്രമണത്തിലൂടെയാണ് സൈന്യം വിമതരെ തുരത്തി നഗരത്തില്‍ ആധിപത്യം ഉറപ്പിച്ചത്. നൂറുകണക്കിനു പേരാണ് സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടത്. നിരവധി വീടുകളും കെട്ടിടങ്ങളും നശിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് നഗരത്തില്‍ നിന്ന് വിമതര്‍ പിന്മാറിയത്.

രണ്ടു മാസത്തിനിടെ റഷ്യന്‍ പിന്തുണയോടെ സൈന്യം മേഖലയിലെ ആശുപത്രികള്‍ ഒന്നൊന്നായി തകര്‍ത്തിരുന്നു. പരുക്കേറ്റ സിവിലിയന്മാരെ പുറത്തത്തെിക്കാനും നഗരം വിട്ടുപോകാന്‍ ആഗ്രഹമുള്ളവരെ രക്ഷപ്പെടുത്തുന്നതിനും അഞ്ചു ദിവസത്തെ വെടിനിർത്തൽ വേണമെന്ന് വിമതര്‍ ആവശ്യപ്പെട്ടിരുന്നു. സൈന്യത്തിന്റെ കനത്ത തിരിച്ചടിയില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് വിമതരുടെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട് . സൈന്യം കിഴക്കന്‍ മേഖലയുടെ 75 ശതമാനത്തോളം തിരിച്ചുപിടിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ ഇന്നലെ 15 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അലപ്പോ തിരിച്ചുപിടിക്കാന്‍ സൈന്യം ഓപറേഷന്‍ ആരംഭിച്ചതുമുതല്‍ 80,000 ആളുകളാണ് മേഖലയില്‍ നിന്ന് പലയാനം ചെയ്തത്. ഭക്ഷണവും മരുന്നുമില്ലാതെ രണ്ടരലക്ഷം ആളുകള്‍ ഇപ്പോഴും ഉപരോധത്തില്‍ കഴിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button