IndiaNews

വിമാന യാത്രക്കാരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരമാകുന്നു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കെതിരേ ഒമ്പതുമാസത്തിനിടെ പരാതിപ്പെട്ടത് അയ്യായിരത്തോളം യാത്രക്കാര്‍. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 5,879 പരാതികള്‍ ലഭിച്ചെന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കാന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടവിടാതെ പ്രയത്‌നിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റുള്ള രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തുല്യമായ രീതിയിലുള്ള സൗകര്യങ്ങളും സേവനങ്ങളുമാണ് എയര്‍ ഇന്ത്യ നല്‍കിവരുന്നത്. യാത്രക്കാരുടെ സംതൃപ്തി ഉറപ്പുവരുത്താന്‍ ഇക്കാര്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും പരിശോധിക്കുകയും നവീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ഗജപതി മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button