NewsIndia

ജമ്മു-പാക് അതിര്‍ത്തിയില്‍ ഭീകരര്‍: ലക്ഷ്യം ബാങ്കുകള്‍: സൈന്യം തിരിച്ചടിച്ചു

ശ്രീനഗര്‍ :• ജമ്മു കശ്മീരിലെ അനന്ത്്‌നാഗില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. അര്‍വാനിയില്‍ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണു ലഷ്‌കറെ തയിബ കമാന്‍ഡര്‍ അബു ദുജാന ഉള്‍പ്പെടെ മൂന്ന് ഭീകരരെ വധിച്ചത്.
സമീപവാസികളെ പൂര്‍ണമായും ഒഴിപ്പിച്ചു. ഇതുവഴിയുള്ള റോഡ് – റെയില്‍ ഗതാഗതവും നിര്‍ത്തിവച്ചു. ഭീകരര്‍ നുഴഞ്ഞുകയറിയെന്ന സംശയത്തെതുടര്‍ന്ന് ഹസന്‍പോര, ബിജ്‌ബേഹര എന്നിവിടങ്ങളില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.
അതിനിടെ, പുല്‍വാമ ജില്ലയിലെ അരിഹാല്‍ മേഖലയില്‍ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു. മുഖംമൂടി ധരിച്ചെത്തിയ ഭീകരര്‍ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എട്ടു ലക്ഷം രൂപ അപഹരിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button