NewsInternational

മൂന്ന് പെൺകുട്ടികൾ ചേർന്ന് ഇരുപതുകാരനായ ഫുട്ബോളറെ തട്ടിക്കൊണ്ടു പോയി ;പിന്നെ സംഭവിച്ചത് ?

ഇംഗ്ലണ്ട്:പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാകുന്ന വാർത്തകൾ ദിനംപ്രതി നമ്മൾ കേൾക്കുന്നതാണ്.എന്നാൽ ഇവിടെ കഥ വേറെയാണ്.യുവാവിനെ തട്ടികൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതികളെ കുറിച്ച് കേട്ടിട്ടുണ്ടോ?കുംബ്രിയയിലെ ബാരോ ഇന്‍ ഫൂണ്‍സില്ലാണ് സംഭവം.

ബാരോ ഇന്‍ ഫൂണ്‍സില്‍നിന്നുള്ള മൂന്ന് യുവതികൾ 20-കാരനായ ഫുട്ബോള്‍ താരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിപ്പിച്ച്‌ അബോധാവസ്ഥയിലാക്കിയശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവതികൾ യുവാവിന് മദ്യം കൊടുക്കുകയും യുവാവിന്റെ മുടിമുറിക്കുകയുമായിരിന്നു.തുടർന്നായിരുന്നു യുവാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.കൂടാതെ ഇത് വീഡിയോയിൽ പകർത്തുകയും ചെയ്തു.സംഭവത്തിൽ ബ്രോഗണ്‍ ഗില്ലാര്‍ഡ് (26), പെയ്ജ് കണ്ണിങ്ങാം (22), ഷാനോണ്‍ ജോണ്‍സ് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ലൈംഗികമായി ആക്രമിക്കുകയെന്നതിനെക്കാള്‍ യുവാവിനെ അപമാനിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ കോടതിയില്‍ പറയുകയുണ്ടായി.എന്നാൽ അടുത്തുള്ള പബ്ബിനടുത്തുനിന്നാണ് യുവാവിനെ ഇവര്‍ തട്ടിയെടുത്തത്.. പബ്ബില്‍നിന്ന് നന്നായി മദ്യപിപ്പിച്ചശേഷം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് കോടതിയില്‍ വിചാരണയ്ക്കിടെ യുവാവിന്റെ അമ്മ പറഞ്ഞു. യുവാവിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button