KeralaNews

ടിസി വാങ്ങാൻ വന്ന വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

തൊടുപുഴ: മുട്ടം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.മുട്ടം എന്‍ജിനിയറിങ് കോളേജിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഗോകുല്‍ സി.അഷ്ടമനെ (21) ആണ് അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിച്ചത്.മൂക്കിനും തലയുടെ പിന്‍ഭാഗത്തും പരിക്കേറ്റ ഗോകുലിനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗോകുലിന്റെ മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്.

പെണ്‍കുട്ടികളെ കമന്റടിച്ചു എന്നാരോപിച്ച് ഒരുകൂട്ടം എസ് എഫ് ഐ പ്രവർത്തകർ മാസങ്ങളായി തന്നെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയായിരുന്നുവെന്നും ഇതിനാൽ കോളേജിൽ നിന്ന് ടി സി വാങ്ങാൻ അമ്മയെയും കൂട്ടി വരുമ്പോഴാണ് തനിക്കു മർദ്ദനം ഉണ്ടായതെന്നും ഗോകുൽ പറയുന്നു.നിലവിളികേട്ട് ഓടി വന്ന അമ്മ ബിന്ദുവിനെയും മര്‍ദ്ദിക്കാന്‍ ശ്രമിച്ചു.ഗോകുലിന്റെ പരാതിയില്‍ കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ സെബിന്‍ മാത്യു, അഭിജിത്ത് എന്നിവര്‍ക്കെതിരെ മുട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button