Kerala

വേനലിനെ കുറിച്ച് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വരാനിരിക്കുന്നത് നൂറു വര്‍ഷത്തിനിടയിലെ കൊടും വേനലെന്ന് റിപ്പോട്ട്. അഞ്ച് മാസത്തെ പൊള്ളുന്ന വേനലാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. സെപ്തംബറിന് ശേഷം മഴദിനങ്ങള്‍ തീരെ കുറവ്. വേനലിന്റെ വരവറിയിക്കുന്ന കൊടും ചൂടും വരണ്ട കാറ്റും ഇപ്പോഴേ അനുഭവപ്പെട്ടു തുടങ്ങി. പലയിടത്തും മണ്ണ് വരണ്ടുതുടങ്ങി. ഇത്തരമൊരു സ്ഥിതി നൂറുവര്‍ഷത്തിനിടെ ഇതാദ്യമാണ്.

കേരളത്തില്‍ തുലാമഴയുടെ തോത് 60 ശതമാനത്തിലേറെ കുറഞ്ഞു. കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷവും ചതിച്ചു. മണ്‍സൂണ്‍ കാലത്ത് കിട്ടിയത് 34 ശതമാനം മഴ മാത്രം. തുലാ വര്‍ഷത്തില്‍ മഴ ലഭിച്ചത് 38 ശതമാനം മാത്രം. ഒരു ജില്ലയില്‍ പോലും തുലാമഴ വേണ്ട അളവില്‍ കിട്ടിയിട്ടില്ല. കോഴിക്കോട്ട് 82 ശതമാനമാണ് കുറവ്. തിരുവനന്തപുരത്ത് 79 ശതമാനവും കാസര്‍കോട് 78 ശതമാനവും മലപ്പുറത്ത് 74 ശതമാനവും മഴ കുറഞ്ഞു. തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ 70 ശതമാനത്തിലേറെയാണ് കുറവ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ മാത്രമാണ് സ്ഥിതി അല്‍പ്പം ഭേദമായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button