India

പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി

ബീഹാര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുക്കന്മാരാകേണ്ട അധ്യാപകരും പ്രിന്‍സിപ്പലും കാലന്മാരാകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ ഒരു നരകമാകുന്നു. പീഡനപരമ്പര എന്നവസാനിക്കും. സ്‌കൂളില്‍ പോലും മക്കളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു. 12കാരിയാണ് ഇപ്പോള്‍ കൂട്ടബലാത്സംഗത്തിനിരയായിരിക്കുന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. ബീഹാറിലെ ജഹാനാബാദ് ജില്ലയിലാണ് സംഭവം. ജഹാനാബാദിലെ കാകോ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പ്രിന്‍സിപ്പല്‍ അജു അഹമ്മദ് അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, എംഡി ഷക്കാത്ത് എന്നിവര്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തത്.

വിദ്യാര്‍ത്ഥിനിയുടെ അമ്മ ഈ സ്‌കൂളിലെ അധ്യാപികയാണ്. സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ പെണ്‍കുട്ടിയെ ബലമായി എത്തിച്ചശേഷമാണ് ബലാത്സംഗം ചെയ്തത്. പ്രതികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയാണ് കുട്ടിയെ അവശനിലയില്‍ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാന്‍ പൊലീസ് തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button