Kerala

ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍: അന്യമതസ്ഥനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതിയുടെ അഭ്യര്‍ത്ഥന വൈറലാകുന്നു

“എന്റെ പ്രിയ എസ്.ഡി.പി.ഐ പ്രവർത്തകരെ അന്യ മതത്തിൽ പെട്ട ഒരു പയ്യനുമായി ഞാൻ സ്നേഹിക്കുകയോ ,ജീവിക്കുകയോ ചെയ്തോട്ടേ ,നിങ്ങൾ എന്തിനാണ് ഞങ്ങളുടെ പുറകിൽ വരുന്നതു ,നിങ്ങൾക്കു ഞങ്ങളുടെ ജീവൻ ആണോ വേണ്ടതു, ഞാനും ഈ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു ,ദയവ് ചെയ്തു എന്നെയോ ഞാൻ ഇഷ്ട്ടപ്പെടുന്ന വ്യക്തിയേ ഇല്ലാതാക്കൻ ശ്രമിക്കരുത് ഇത് എന്റെ ജീവിതം മാണ് ഇതിൽ നിങ്ങൾ തല ഇടരുത്”- അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച തൃശൂര്‍ തേവലക്കര സ്വദേശിനിയായ ജാസ്മി ഇസ്മായില്‍ എന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പിലെ വരികളാണിത്.

അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിഞ്ഞ തന്നെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായാണ് പെണ്‍കുട്ടിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. താനോ തന്റെ ഭര്‍ത്താവോ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താല്‍ പരാതിയില്‍ പറയുന്ന എസ്.ഡി. പ്രവര്‍ത്തകര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും യുവതി പറയുന്നു.

എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംനാദ്, ഷെമീര്‍, ഷാനവാസ് എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. പരാതി ഇങ്ങനെ,

”സാര്‍, ജാസ്മിന്‍ എന്ന ഞാന്‍ അന്യമതത്തില്‍പ്പെട്ട ഒരു യുവാവുമായി കഴിഞ്ഞ ഒരു വര്‍ഷമായി സ്‌നേഹത്തിലായിരുന്നു. 11.1ന് വൈകിട്ട് മൂന്നു മണിക്ക് ഞാന്‍ സ്വമേധായ സ്‌നേഹിക്കുന്ന പുരുഷനൊപ്പം താമസിക്കുന്നതിനായി ഇറങ്ങി തിരിച്ചു. എന്നാല്‍ എസ്ഡിപിഐ എന്ന രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഷംനാദ്, ഷെമീര്‍, ഷാനവാസ് എന്നിവര്‍ ഞങ്ങളെ പിന്‍തുടരുകയും എന്നെയും ഞാന്‍ സ്‌നേഹിക്കുന്ന വ്യക്തിയെയും ജീവഹാനിപ്പെടുത്തും എന്ന രീതിയില്‍ ഞങ്ങളുടെ പുറകില്‍ തന്നെ വന്ന് കൊണ്ട് ഇരിക്കുകയാണ്. എനിക്കോ, ഞാന്‍ സ്‌നേഹിക്കുന്ന വ്യക്തിക്കോ ജീവഹാനിയോ, ഞങ്ങള്‍ ആത്മഹത്യ ചെയ്താലോ എസ്ഡിപിഐയില്‍ പ്രവര്‍ത്തിക്കുന്ന ഈ വ്യക്തികള്‍ മാത്രമായിരിക്കും കാരണം. ഞങ്ങള്‍ നല്ലജീവിതത്തിന് വേണ്ടി അങ്ങയുടെ സമക്ഷത്തില്‍ നിന്നും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.”

“എന്റെ ജിവൻ എത്ര നാൾ ഉണ്ടെന്നു അറിയില്ല. എന്റെ ഇഷ്ട്ടം അറിഞ്ഞപ്പോൾ എന്റെ നേരെ കമ്പിവടിയും മായി എന്റെ തല അടിച്ച് പൊട്ടിക്കാൻ വന്നവൻ ഇനി എന്നെ ഇല്ലാതാക്കും എന്ന് ഉറപ്പാണു ,അതിന് കൂട്ട് തെക്കുംഭാഗം പോലിസും എനിക്ക് ജീവിക്കണം .എന്നെ വെറുതെ വിട്ടെ ഒരു അപേക്ഷയാണ്”- എന്ന കുറിപ്പോടെയാണ് പരാതി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ltter01

ltter02

shortlink

Related Articles

Post Your Comments

Related Articles


Back to top button