പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ഡെയ്റ്റണ്‍ സ്മിത്ത് എന്ന യുവതി ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. യുഎസിലാണു സംഭവം. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരിലാണ് ഡെയ്റ്റണ്‍ സ്മിത്ത് പിടിയിലായത്. എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ നിരവധി തരത്തിലുള്ള ലഹരി വസ്തുക്കളാണു യുവതിയുടെ വാഹനത്തില്‍ നിന്നു പിടിച്ചെടുത്തത്.
പ്രശ്നം കൂടുതൽ വഷളാകുന്നത് കണ്ട് പരിഭ്രാന്തയായ യുവതി തനിക്ക് ഉടന്‍ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിടാം എന്നു പറഞ്ഞ പോലീസിനോട് ഇവർ തട്ടിക്കയറു കയും ഓടി രക്ഷപെടാനും ശ്രമിച്ചു. പിന്നാലെപോയ പോലീസുകാരനു നേരേ യുവതി താക്കോല്‍ നീട്ടി. അദ്ദേഹം കൈ നീട്ടിയപ്പോള്‍ കൈയില്‍ യുവതി കടിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്കു വിധയനാക്കി. തുടര്‍ന്നു യുവതിയേയും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോയ്യാണ് താന്‍ എച്ച് ഐ വി ബാധിതയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടത്. വൈദ്യപരിശോധനയില്‍ ഇതു തെളിയുകയും, ചെയ്തു. ആക്രമണത്തിന് ഇരയായി ആശുപത്രി വിട്ട ഉദ്യോഗസ്ഥന്റെ കൂടുതല്‍ വിരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
Post Your Comments