KeralaNews

അധികാരവും പോലീസും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയാണ് സിപിഎമ്മിന്റെ നയം- വത്സൻ തില്ലങ്കേരി

കണ്ണൂർ: അധികാരവും പൊലീസിനെയും ഉപയോഗിച്ചു കൊണ്ട് രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ആക്രമിച്ച് ഇല്ലാതാക്കുക എന്നത് സി.പി.എമ്മിന്റെ നയമാണെന്ന് ആർ എസ് എസ് കണ്ണൂർ പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി പറഞ്ഞു. ഭരിക്കുന്ന കക്ഷികളാണ് അക്രമത്തിനു നേതൃത്വം നൽകുന്നതും, ആളുകളെ ചുട്ടുകൊല്ലുന്നതും എന്നത് നിർഭാഗ്യമാണ്‌.കേരളത്തിലെ ജനങ്ങളെ സമാധാനപരമായി ജീവിക്കാൻ സിപിഎം അനുവദിക്കുന്നില്ല.

നവംബർ 21ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സർവ്വകക്ഷി സമാധാനയോഗം നടന്നതിനു ശേഷം മാത്രം ഏകപക്ഷീയമായ അഞ്ചു കൊലപാതകങ്ങളാണ് സിപിഎം നടത്തിയത്.
മറ്റു കക്ഷികൾക്ക് സംഘടനാപ്രവർത്തനത്തിനുളള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുളളതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.കണ്ണൂർ മോഡൽ സംസ്ഥാനവ്യാപകമാക്കാനുളള ശ്രമമാണ് സി.പി.എം നടത്തിവരുന്നത്. ഇതിനായി കണ്ണൂരിലെ നേതാക്കളെ തന്നെയാണ് ചുമതലപ്പെടുത്തിരിക്കുന്നത്.

സമാധാനം തകർക്കാൻ വേണ്ടി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പാർട്ടി തന്നെ നേതൃത്വം കൊടുക്കുന്ന ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്തുളളത്.എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിനായി പ്രത്യേകപരിശീലനം നൽകുന്ന സംവിധാനം തന്നെ സി.പി.എമ്മിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എതിരാളികളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുളള ശ്രമം ഭരണകൂടസംവിധാനങ്ങളുടെ സഹായത്തോടു കൂടി ചെയ്യാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നതായാണ് ഇതുവരെയുള്ള സംഭവങ്ങളിൽ നിന്നും മനസ്സിലായത്. വത്സൻ തില്ലങ്കേരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button