KeralaNews

മത പഠന ശാലയിൽ പത്തു വയസ്സുകാരൻ പീഡിപ്പിക്കപ്പെട്ടതായി പരാതി

കോഴിക്കോട്: പത്തു വയസ്സുകാരൻ മത പഠന ശാലയിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി.കോഴിക്കോട് മുക്കം, മടവൂര്‍ എന്നിവിടങ്ങളിലെ മതപഠനശാലകളിൽ സീനിയർ വിദ്യാർത്ഥിയും ഹോസ്റ്റല്‍ വാര്‍ഡനും പീഡിപ്പിച്ചതായാണ് പരാതി.രണ്ടു മത പഠന ശാലകളിലാണ് കുട്ടി രണ്ടു വര്ഷം പീഡനം അനുഭവിച്ചത്‌.മടവൂര്‍ സി എം മഖാമിലെ വാര്‍ഡനായിരുന്ന സിദ്ദിഖ്,മുക്കം ദാറുസ്ലാഹില്‍ അറബിക് കൊളെജിലെ സീനിയര്‍ വിദ്യാര്‍ത്ഥി ഇസഹാക്ക്, എന്നിവർ അറസ്റ്റിലായി.

വാർഡൻ ഹോസ്റ്റലിൽ കുട്ടിയെ പീഡിപ്പിക്കുക പതിവായിരുന്നു. പേടി കാരണം കുട്ടി ഈ വിവരം മറ്റാരോടും പറഞ്ഞില്ല. എന്നാൽ കഴിഞ്ഞ ആഴ്ച വീട്ടിലെത്തിയ കുട്ടി തിരിച്ച്‌ പഠനത്തിന് പോകാതിരിക്കുകയും രാത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ രക്ഷിതാക്കൾ കുറ്റിയിൽ നിന്നും വിവരങ്ങൾ അറിയുകയായിരുന്നു.രാത്രികാലങ്ങളില്‍ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് സ്ഥിരമായതോടെ കുട്ടിക്ക് ഉറക്കമില്ലാതാകുകയും കുട്ടി ക്ലാസില്‍ ഉറങ്ങുകയും പതിവായിരുന്നുവെന്ന് മറ്റ് അധ്യാപകർ രക്ഷിതാക്കളോട് പറഞ്ഞിരുന്നു.

മിടുക്കനായ കുട്ടി ഭയം മൂലംമടവൂരില്‍ പഠിക്കാൻ പോകില്ലെന്ന് വാശി പിടിച്ചതോടെയാണ് കുട്ടിയെ മുക്കത്തു ചേർത്തത്. എന്നാൽ അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സീനിയര്‍ വിദ്യാര്‍ത്ഥി രാത്രിയില്‍ മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി മാസങ്ങളായി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.വിദേശത്തുള്ള പിതാവിനോടാണ് കുട്ടി സംഭവം ആദ്യം പറഞ്ഞത്. കുട്ടിയുടെ ശരീരത്തു മുറിവുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.വൈദ്യപരിശോധനക്ക് ശേഷം കുട്ടിയില്‍ നിന്ന് താമരശ്ശേരി മജിസ്‍ട്രേറ്റ് മൊഴി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button