News

ബലാത്സംഗം ചെയ്തത് ഇരുനൂറിലധികം സ്ത്രീകളെ; കൊന്നത് അഞ്ഞൂറോളം പേരെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ വെളിപ്പെടുത്തല്‍

ബാഗ്ദാദ് : ഇരുനൂറിലധികം സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍. കൊലപാതകം ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പൊരുത്തപ്പെട്ടതോടെ കൊലപാതകവും ബലാത്സംഗവും പിന്നീട് എളുപ്പമായി. പലപ്പോഴും ഏഴു മുതല്‍ പത്തു വരെ ആളുകളെ കൊല്ലും. ചിലപ്പോള്‍ 40 പേരെ വരെ കൊന്നിട്ടുണ്ടെന്നും ജയിലില്‍ കഴിയുന്ന ഹുസൈന്‍ പറഞ്ഞു.ചില ബലാത്സംഗങ്ങളില്‍ കുറ്റബോധമുണ്ടെന്നും തീവ്രവാദി പറഞ്ഞു.

യുവാക്കളായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ആവശ്യമാണ്. ബലാത്സംഗം സാധാരണ സംഭവമാണ്. വീടുകളില്‍ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തി. യസീദികളും മറ്റു ന്യൂനപക്ഷ സ്ത്രീകളുമായിരുന്നു ഇരകളെന്നും അമര്‍ ഹുസൈന്‍ വെളിപ്പെടുത്തി.
വെടിവച്ചോ തലയറുത്തോ ആണ് കൊല്ലുക.

ഒക്ടോബറില്‍ ഇറാഖിലെ കിര്‍കുക്കില്‍ നിന്ന് പിടികൂടിയ 21കാരനായ ഭീകരനായ അമര്‍ ഹുസൈന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. കിര്‍കുക്കിലെ ഐഎസ് ആക്രമണത്തില്‍ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 99 പേരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയില്‍ 63 ഐഎസ് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
അമര്‍ ഹുസൈന്‍ നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എത്രപേരെ ഇരകളാക്കി എന്നതു വ്യക്തമല്ലെന്നും കുര്‍ദിഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button