Kerala

പള്‍സര്‍ സുനിയെ ഒളിവില്‍ പാര്‍പ്പിച്ച ഉന്നതനാര്?

സ്വന്തം ലേഖകന്‍

കൊച്ചി: പോലീസ് വലവിരിച്ചിട്ടും പള്‍സര്‍ സുനി ഒരു കൂസലുമില്ലാതെ കീഴടങ്ങാനെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. പോലീസും ഉന്നതരും ചേര്‍ന്ന് നടത്തിയ നാടകമല്ലേ ഇതെന്ന് ചിലര്‍ക്ക് തോന്നിപ്പോകാം. എങ്കിലും സംശയിക്കാതിരിക്കാനും കഴിയില്ല.

സുനിയെ പിടിക്കുന്നതിനായി തികഞ്ഞ ജാഗ്രത പുലര്‍ത്തിയിരുന്ന പോലീസിന് ഒരോ ചുവടുകള്‍ പിഴക്കുകയായിരുന്നു. പള്‍സര്‍ ബൈക്കില്‍ ഒരു കൂസലുമില്ലാതെ കൊച്ചി സിറ്റി കമ്മീഷണറുടെ മൂക്കിന് താഴെയുള്ള എറണാകുളം അഡിഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയത് അതിനുള്ള തെളിവാണ്. നിരവധി പോലീസാണ് സുനിക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്.

കേസ് സംബന്ധിച്ച വിവരങ്ങള്‍ സുനിക്ക് കൈമാറാന്‍ കഴിയുന്ന വിധത്തില്‍ ശക്തമായ കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതു തന്നെയാണ് ഇതില്‍ നിന്നൊക്കെ മനസ്സിലായത്. സിനിമാ മേഖലയിലുള്ള ഒരു നടനും ഒരു സ്ത്രീക്കും സംഭവത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാകാം സുനിക്ക് ഒളിവില്‍ കഴിയുന്നതിനും മറ്റും സൗകര്യമൊരുക്കിയതെന്നും സംശയിക്കുന്നു.

പോലീസിന്റെ കണ്ണുവെട്ടിച്ച് കറുത്ത പള്‍സറിലായിരുന്നു കോടതിയ്ക്ക് സമീപം സുനിയെത്തിയത്. പോലീസിനെ മറികടന്ന് സുനിയും വിജീഷും എങ്ങനെ കോടതിയ്ക്കുള്ളില്‍ പ്രവേശിച്ചു? കീഴടങ്ങാനെത്തിയ പ്രതിയെ വലിച്ചിഴച്ചുകൊണ്ടുപോയി അറസ്റ്റു ചെയ്യേണ്ട ഗതികേടിലായിരുന്നു പോലീസ്. ഇപ്പോഴും പല നിഗൂഢതകളും ഇതിനു പിന്നില്‍ മറഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button