Kerala

കെഎം മാണിയുടെ ഗൂഢാലോചനയാണ്: നടന്നത് എന്താണെന്ന് വിവരിച്ച് പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: കാന്റീന്‍ ജീവനക്കാരനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് എംഎല്‍എ പിസി ജോര്‍ജ്ജ്. തന്നെ മനപൂര്‍വ്വം കുടുക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. ഇതിനു പിന്നില്‍ കെഎം മാണിയാണെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്.

കെഎം മാണിയുടെ കൂടെയുള്ളവരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനായിട്ടില്ലെങ്കിലും വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നിരവധി ശ്രമങ്ങള്‍ തന്റെ നേര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ നടന്ന നീചമായ രാഷ്ട്രീയ നാടകത്തിന് ഇരയാകേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും പിസി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിസി ജോര്‍ജ്ജ് തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.

ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപമിങ്ങനെ… കാന്റീനില്‍ നിന്ന് എംഎല്‍എ ഹോസ്റ്റലിലെ തന്റെ മുറിയിലേക്ക് മിനുറ്റുകള്‍ കൊണ്ട് എത്താവുന്നതാണെങ്കിലും 20 മിനുറ്റിലേറെ വൈകിയാണ് തന്റെ ഉച്ചഭക്ഷണം എത്തിയത്. ഇത് കൊണ്ടുവന്ന പയ്യന്‍ തന്നോട് അപമര്യാദയായാണ് പെരുമാറിയത്. തുടര്‍ന്ന് ഭക്ഷണം കഴിക്കാതെ ഉറങ്ങുകയാണ് ചെയ്തത്. പിന്നീട് ഉറക്കമെഴുന്നേറ്റപ്പോള്‍ സംഭവിച്ചത് എന്താണെന്ന് മനസിലാകുന്നതിന് മുന്‍പേ എന്തിനാണ് കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയാണ് ഉണ്ടായത്.

ഇതിനു പിന്നിലെ ഗൂഢാലോചന മാധ്യമചര്‍ച്ചകളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. കെഎം മാണി ഇന്നലെ സെക്രട്ടറിയേറ്റിനു മുന്‍പില്‍ നടത്തിയ പ്രഹസന സമരത്തിന് കൂടെയെത്തിയ നപുംസകങ്ങളാണ് ജീവനക്കാരനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്. ജീവനക്കാരന്റെ കോള്‍ ലിസ്റ്റ് വിശദമായി പരിശോധിക്കണം. ആശുപത്രിയിലേക്ക് കൂടെ പോയപ്പോഴും കൂടെയുണ്ടായിരുന്ന മാണി ഗ്രൂപ്പ് പ്രവര്‍ത്തകരെ ചോദ്യം ചെയ്താല്‍ ഗൂഡാലോചന എന്താണെന്ന് മനസിലാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button