മസ്‌ക്കറ്റ്: പഴകിയ അരി വിറ്റഴിച്ച കേസിൽ 5 പേർക്ക് ഒമാനിൽ ജയിൽശിക്ഷ. മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയും 15000 റിയാല്‍ പിഴയും രണ്ടു പേര്‍ക്ക് ഒരു വര്‍ഷം തടവും 5000 റിയാല്‍ പിഴയുമാണ് ശിക്ഷ. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണ് ശിക്ഷ. ജയിൽശിക്ഷയ്ക്ക് പുറമെ ഇവരെ നാടുകടത്താനും ഉത്തരവുണ്ട്.
ബര്‍ക്ക പ്രവിശ്യയിലെ കമ്പനിയില്‍ പബ്ലിക് അഥോറിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നടത്തിയ റെയ്ഡിലാണ് 22 ടണ്‍ പഴകിയ അരി പിടിച്ചെടുത്തത്. അരി വില്‍പ്പനയ്ക്കായി പായ്ക്കറ്റുകളില്‍ നിറച്ചപ്പോള്‍ അതില്‍ പ്രാണികളും മറ്റും ഉണ്ടെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു എന്ന് പ്രതികൾ കുറ്റം സമ്മതിച്ചിരുന്നു. വൃത്തിഹീനമായ അരി കഴിക്കുന്നത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണമാകുമെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
Post Your Comments