Nattuvartha

ഞെളിയത്ത് കുളമ്പുകാരുടെ ദുരിത കാലം തീരുന്നില്ല

ചെമ്മലശ്ശേരി : പുലാമന്തോൾ പഞ്ചായത്തിലെ ചെമ്മലശ്ശേരി ഞെളിയത്ത് കുളമ്പ് പ്രദേശത്തുള്ളവരുടെ ദുരിത കാലത്തിന് പരിഹാരമാകുന്നില്ല ഗ്രാമീണമേഖലയായ ഞെളിയത്ത് കുളമ്പിലേക്ക് വാഹനഗതാഗതമടക്കമുള്ള സൗകര്യങ്ങൾ ഇന്നും പരിമിതമാണ് ചെമ്മലശ്ശേരി പാടത്ത് നിന്നും ഇങ്ങോട്ടുള്ള റോഡ് കാലങ്ങൾക്ക് മുൻപ് നിർമാണം പൂർത്തിയായതാണെങ്കിലും റോഡിൻറെ പലഭാഗങ്ങളും പൊട്ടിപൊളിഞ്ഞ് കാൽനടപോലും ദുരിതമായ രീതിയിലാണ്. ചെമ്മലശ്ശേരി വാർഡിൽ പെട്ട ഞെളിയത്ത് കുളമ്പിലേക്ക് ചെമ്മലശ്ശേരി രണ്ടാംമൈലിൽ നിന്നും നീളം കുന്ന് വഴിവരുന്ന റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ ഈ വഴിയുള്ള ഗതാഗതവും പ്രയാസകരമാണ്. മാത്രവുമല്ല ഇവിടെങ്ങളിൽ അറവുമാലിന്ന്യമടക്കമുള്ളത് തള്ളുന്നതിനാലുള്ള തെരുവുനായ ശല്ല്യവും ജനങ്ങളുടെ ജനങ്ങളുടെ യാത്രാസതന്ത്ര്യത്തിന് പ്രയാസകരമാകുന്നുണ്ട് വേനലായതോടെ കാർഷിക മേഖലയായ ഞെളിയത്ത് കുളമ്പിൽ ചീരട്ടാമലയുടെ താഴ്വാരങ്ങളിൽ നിന്നുമെത്തുന്ന കുരങ്ങ്-മയിൽ പോലുള്ളവയുടെ ശല്ല്യവും അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു . ജനസാന്ദ്രത കൂടിയമേഖലയായ ഇവിടെ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button