NattuvarthaNews

ഉത്തരത്തിലുള്ളതും കക്ഷത്തിലുള്ളതും പോയി യുവതി നിരാലംബയായി

മലപ്പുറം•ആഴ്ചകൾക്കു മുൻപ് മലപ്പുറം പൂക്കോട്ടുംപാടത്തുനിന്നും രണ്ടു ഭാര്യമാരും, അതിൽ രണ്ടു കുട്ടികളുമുള്ള മുസ്ലീം യുവാവിന്റെ കൂടെ ആറുവയസുകാരി മകളെയും കൊണ്ട് ഇറങ്ങിപ്പോയ യുവതിയുടെ അവസ്ഥ തീർത്തും ശോചനീയം. മതാചാര പ്രകാരം രണ്ടുകെട്ടിയ മുസ്ലീം യുവാവ് ഈ യുവതിയുമായി പാലക്കാട് വാടകവീടെടുത്തു ജീവിച്ചു വരികയായിരുന്നു. എന്നാൽ ഹണിമൂൺ തുടങ്ങിയ യുവതി അറിഞ്ഞില്ല കാമുകന്റെ കാമവെറിക്കാണ് താൻ ഇരയായത് എന്ന സത്യം. സ്വന്തം പിതാവിന്റെയും, മാതാവിന്റെയും, സഹോദരന്റേയും പിന്തുണയോടെ യുവാവിനൊപ്പം പോയ യുവതി ഇന്നിതാ എല്ലാം നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തി.

ദിവസങ്ങളോളം കാമവെറി തീർത്ത യുവാവ് വാടക വീട്ടിൽ യുവതിയെയും, ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന മകളെയും തനിച്ചാക്കി മുങ്ങുകയും, പട്ടിണി കിടന്ന യുവതിയെയും പിഞ്ചു മകളെയും വാടക വീടിന്റെ ഉടമ രക്ഷിതാക്കളെ വിളിച്ചു വരുത്തി പറഞ്ഞുവിടുകയ്യും ഉണ്ടായി. സ്വന്തം പിഞ്ചുകുഞ്ഞിന്റെ വിദ്യാഭ്യാസം പോലും ഈ പ്രവർത്തിയിൽ നഷ്ടപ്പെടാൻ ഇടയാക്കിയ യുവതി നിയമപരമായ നിലവിലെ ഭർത്താവിനും, സ്വന്തം മാതാപിതാക്കൾക്കും വേണ്ടാത്ത അവസ്ഥയിൽ കുടുംബത്തിലെ മറ്റൊരു വീട്ടിൽ താമസിക്കുന്നു. മുൻപ് ഈ വിഷയത്തിൽ ഇടപെട്ട യുവതിയുടെ അയൽപക്ക മുൻ വനിതാ വാർഡ് മെമ്പർ, ബിജെപി ജില്ലാ, മണ്ഡലം നേതൃത്വത്തെ പോലും അറിയിക്കാതെ ചില തല്പര അയൽപക്ക സംഘടനാ പ്രവർത്തകർ കൊടുത്ത പിന്തുണയിൽ പ്രവർത്തിച്ച യുവതിയുടെയും കുടുംബത്തിന്റെയും ഇന്നത്തെ അവസ്ഥക്ക് കാരണം ഒരു പരിധിവരെ ഈ താല്പര വ്യക്തികൾ മാത്രമെന്ന് ആക്ഷേപം നാട്ടുകാർ ഉന്നയിക്കുന്നു.

ഇത്തരത്തിൽ ഇടപെട്ട കേസിൽ വേണ്ടത്ര ശ്രദ്ധയും, തുടർ നിരീക്ഷണവവും, ഉത്തരവാദിത്വം ഇല്ലായ്മയും ഈ ‘യുവ’ പ്രാദേശിക നേതാവിന് സംഭവിച്ചതിലും, തന്റെ തന്നിഷ്ട പ്രവർത്തി മൂലം ദേശീയ പാർട്ടിക്ക് നേരിട്ട നാണകേടിന്നും ഈ വ്യക്തിക്കെതിരെ അച്ചടക്ക നടപടി നേതൃത്വം സ്വീകരിക്കും എന്ന് അണികൾ ആവശ്യപ്പെടുന്നതായും വാർത്ത.
ഇതിൽ അകപ്പെട്ട പിഞ്ചുകുഞ്ഞിന്റെ രക്ഷക്കായി, വിദ്യാഭ്യാസത്തിനായി, സുരക്ഷക്കായി കുഞ്ഞിന്റെ പിതാവിന്റെ ആവശ്യപ്രകാരം ഇറങ്ങിത്തിരിച്ച യുവാക്കൾക്കുനേരെ, യുവതിയുടെ സഹോദരന്റെ വ്യാജ നുണകഥകൾ കേട്ട് ഉറഞ്ഞുതുള്ളിയ എസ്ഐ യുടെ പ്രവർത്തിയും പ്രതിഷേധാർഹമാണ്.

മാരക രോഗിയായ പിതാവിന്റെ ചികിത്സാർത്ഥം ഏകദേശം ആറുലക്ഷം രൂപ കടക്കാരനായ, എർണ്ണാംകുളത്തു ജോലി ചെയ്തിരുന്ന യുവതിയെ നിയമപരമായി വിവാഹം ചെയ്ത ഭർത്താവ് തന്റെ കുഞ്ഞിന്റെ സുരക്ഷക്കായി നീതിദേവതക്കുമുൻപിൽ കൈകൂപ്പി നിൽക്കുന്നു.  കാമുകനോടൊപ്പം യാത്രയാവും മുൻപ് യുവതികൊടുത്ത ഡിവോഴ്‌സ് പെറ്റീഷൻ ഇപ്പോൾ ഏകപക്ഷീയമായി വിധിയായിരിക്കുന്നു.

സമൂഹത്തെ, സംസ്കാരത്തെ, കുടുംബത്തെ, മാതാ പിതാക്കന്മാരെ പുറംതള്ളി കാമുകനോടൊപ്പം ഇറങ്ങിതിരിക്കുന്ന സഹോദരിമാർക്ക് ഇതൊരു പാഠമാവട്ടെ എന്ന് നാട്ടുകാരുടെ അഭിപ്രായം.

വി.കെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button