KeralaNews

വാളയാറിലെ പെണ്‍കുട്ടിയേയും മിഷേലിനേയും അധിക്ഷേപിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മിഷേലിന്റെ മരണത്തിന് കാരണം മോശം കൂട്ടുകെട്ട്

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടി മിഷേല്‍ ഷാജിയെയും വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളെയും അധിക്ഷേപിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പെണ്‍കുട്ടികളുടെ മരണത്തില്‍ സര്‍ക്കാരിനെയും പൊലീസിനെയും പഴിചാരുന്നതിനെതിരെയാണ് ഈ കുട്ടി നേതാവ് രംഗത്തെത്തിയത്.
ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം റോബര്‍ട്ട് ജോര്‍ജ്ജാണ് ഇരകളെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ട് വിവാദനായകനായത്. മിഷേലിന് നീതിക്കായി സോഷ്യല്‍ മീഡിയയില്‍ മുറവിളി ഉയരുന്ന വേളയില്‍ തന്നെയാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഈ പെരുമാറ്റം.

മിഷേല്‍ ആത്മഹത്യ ചെയ്തതു കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതിനാലാണെന്നാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രധാന കണ്ടെത്തല്‍.
നാല് വര്‍ഷമായി വാളയാറിലെ വീട്ടില്‍ താമസിക്കുന്ന ബന്ധുകാരണമാണ് വാളയാറിലെ സഹോദരി കൊല്ലപെട്ടതെന്നും ഇത് ശ്രദ്ധിക്കാത്തത് കുട്ടികളുടെ മാതാപിതാക്കളുടെ തെറ്റാണെന്നും റോബര്‍ട്ട് ഫേസ്ബുക്കില്‍ പറഞ്ഞു. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട് കാര്യമില്ലെന്നു റോബര്‍ട്ട് പ്രതികരിച്ചു.

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണത്തിലും കൊച്ചിയില്‍ കായലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണത്തിലും പൊലീസിനും സര്‍ക്കാരിനുമെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ഇരുവീട്ടുകാരും ആരോപിച്ചിരുന്നു.
വാളയാറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദ്യ പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സംബന്ധിച്ച് സൂചനയുണ്ടായിട്ടും പൊലീസ് അന്വേഷിക്കാത്തതില്‍ നവമാധ്യമങ്ങളിലുള്‍പെടെ പൊലീസിനെ പ്രതികൂട്ടിലാക്കി ചര്‍ച്ച നടന്നിരുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പൊലീസ് അലംഭാവം കാണിക്കുകയാണെന്ന വാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി രംഗത്തിറങ്ങുമെന്ന് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയിലാണ് ഇരു കേസുകളിലും അന്വേഷണം പുരോഗമിക്കവെ കുറ്റക്കാര്‍ പെണ്‍കുട്ടികളും കുടുംബവും മാത്രമാണെന്ന് വിധി എഴുതിയ ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രതികരണം.

റോബര്‍ട്ട് ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആരാ. ‘ആ വീട്ടില്‍ താമസിക്കുന്ന ബന്ധു’. ഇവന്‍ നാല് വര്‍ഷമായി അവിടെ താമസിക്കുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്‍ പൊലീസിനും സര്‍ക്കാരിനും കുറ്റം.
മിഷേല്‍ ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെ മോശം കൂട്ടുകെട്ടില്‍ ചെന്നു പെട്ടു. അതല്ലേ സത്യം. കുറ്റം ആര്‍ക്കാ, സര്‍ക്കാരിന്. എനിക്കിതില്‍ വിയോജിപ്പുണ്ട്. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button