India

ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി എത്തിയ യുവാവിന് ഹൈക്കോടതിയുടെ ശാസന

ചെന്നൈ : അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണ് താനെന്ന അവകാശവാദവുമായി എത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശാസന. ജെ കൃഷ്ണമൂര്‍ത്തി എന്ന യുവാവാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ജയയുടെയും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്ന് കോടതി പ്രഖ്യാപിക്കണമെന്നും അവരുടെ സ്വത്തുവകകളുടെ ഉടമസ്ഥാവകാശം തനിക്ക് ലഭിക്കണമെന്നും ആയിരുന്നു യുവാവിന്റെ ആവശ്യം.

യുവാവ് സമര്‍പ്പിച്ച രേഖകളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച കോടതി പരിശോധനയ്ക്കായി അവ പോലീസ് കമ്മീഷണര്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചു. ജയയുടെ കുടുംബാംഗങ്ങളുടെയും ശശികലയുടെയും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു. യുവാവ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് വിലയിരുത്തിയ ജഡ്ജി കോടതിയോട് കളിക്കരുതെന്ന മുന്നറിയിപ്പ് യുവാവിന് നല്‍കി. താങ്കളെ ജയിലില്‍ അടയ്‌ക്കേണ്ടതാണെന്നും ഇപ്പേ ാള്‍തന്നെ അതുസംബന്ധിച്ച നിര്‍ദ്ദേശം പോലീസിന് നല്‍കാന്‍ തനിക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് ആര്‍ മഹാദേവന്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button