KeralaNews

പി.സി ജോര്‍ജ് മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ എം.എല്‍.എ ഹോസ്റ്റല്‍ ക്യാന്റീന്‍ ജീവനക്കാരന് കുടുംബശ്രീക്കാര്‍ നല്‍കിയത് എട്ടിന്റെ പണി

തിരുവനന്തപുരം: പിസി ജോര്‍ജ് മര്‍ദിച്ചെന്ന് പരാതി നല്‍കിയ എംഎല്‍എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനെ പിന്നെ കുടുംബശ്രീപ്രവര്‍ത്തകര്‍ പണിയ്ക്ക് വിളിച്ചില്ല. ഇരുപത്തിരണ്ട് വയസുള്ള വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനാണ് ജോര്‍ജിനെതിരെ പരാതി നല്‍കിയതിനു പിന്നാലെ പണി നഷ്ടമായത്. ഫോണില്‍ ആവശ്യപ്പെട്ട പ്രകാരം പിസി ജോര്‍ജിന്റെ മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ ഇരുപത് മിനുട്ട് വൈകിയതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് യുവാവ് പറയുന്നത്.ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്ത വിളിക്കുകയും അടിക്കുകയുമാണുണ്ടായതെന്നാണ് പരാതി.യുവാവിന്റെ പരാതി പ്രകാരം ജോര്‍ജിനും സഹായിക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
ഈ സംഭവത്തിന് ശേഷം മനുവിനെ ക്യാന്റീനില്‍ ജോലിക്ക് വിളിച്ചിട്ടില്ല.ജില്ലാ മിഷനാണ് തന്നെ തിരഞ്ഞെടുത്തതെങ്കിലും എത്ര കാലം തുടരണമെന്ന് തീരുമാനിക്കേണ്ടത് കുടുംബശ്രീ ക്യാന്റീന്‍ അധികൃതരാണെന്ന് മനു വ്യക്തമാക്കുന്നു.
പുതിയ കുടുംബശ്രീ യൂണിറ്റിനു കീഴില്‍ ജോലിക്ക് ഹാജരായ ദിവസം തന്നെയാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്ന് മനു പറഞ്ഞിരുന്നു.
കഴിഞ്ഞ നവംബര്‍ വരെ രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ഇതേ കാന്റീനില്‍ മറ്റ് രണ്ട് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കീഴില്‍ ജോലി ചെയ്തിരുന്ന തനിക്ക് ഒരു അപകടത്തിനെ തുടര്‍ന്നാണ് പിന്നീട് മാസങ്ങളോളം മാറി നില്‍ക്കേണ്ടി വന്നിരുന്നത്. ജില്ലാ മിഷനാണ് തന്നെ തിരഞ്ഞെടുത്ത് അയച്ചതെങ്കിലും എത്ര കാലം തുടരണമെന്നത് തീരുമാനിക്കേണ്ടത് കുടുംബശ്രീ കാന്റീന്‍ അധികൃതര്‍ തന്നെയാണെന്നും മനു വ്യക്തമാക്കി.
നിയമസഭ നടക്കുന്നതിനാല്‍ ആദ്യം 15 ദിവസവും പിന്നീട് ഒഴിവിനുസരിച്ച് തുടരാമെന്നുമായിരുന്നു വാഗ്ദാനം. മുന്‍പും ഇതുപോലെ വിളിച്ചിരുന്നതിനാല്‍ ജോലി പോകില്ലന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ കാന്റീന്‍ അധികൃതര്‍ തന്നെ മന: പൂര്‍വ്വം അവഗണിക്കുകയാണെന്നും യുവാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button