NewsIndia

യു.പിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ‘ തലയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു അണിയറയില്‍ ചുക്കാന്‍ പിടിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍. ലക്‌നൗവിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിനു മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ രാജ് ബാബര്‍ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റര്‍ ശ്രദ്ധയില്‍പെടുന്നത്. ഇതു മാറ്റാന്‍ ഉടന്‍തന്നെ അദ്ദേഹം നിര്‍ദേശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി രാജേഷ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജേഷ് ഇതു നിഷേധിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങളെ വിഡ്ഢികളെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു പ്രശാന്ത്. എതിര്‍പ്പൊന്നും കൂടാതെ എല്ലാം ഞങ്ങള്‍ ചെയ്തു. പാര്‍ട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് മറുപടിയാണു വേണ്ടതെന്നും രാജേഷ് പറഞ്ഞു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിനുപിന്നാലെയാണ് പ്രശാന്ത് കിഷോര്‍ പ്രശസ്തി നേടിയത്. മോദിയുടെ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് പ്രശാന്തായിരുന്നു. പിന്നാലെ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കാന്‍ മോദി വിരുദ്ധ ചേരിയിലെത്തി. തകര്‍പ്പന്‍ വിജയത്തോടെ മഹാസഖ്യം ഇവിടെ അധികാരം പിടിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button