NewsIndia

മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന് യുപി മുഖ്യമന്ത്രി

ലക്‌നോ: തന്റെ മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും പതിനഞ്ച് ദിവസത്തിനകം സ്വത്തുവിവരം വെളിപ്പെടുത്തണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം മുഖ്യമന്ത്രിയെടുത്ത ആദ്യത്തെ തീരുമാനമായിരുന്നു ഇത്.

15 ദിവസത്തിനുള്ളില്‍ എല്ലാമന്ത്രിമാരും തങ്ങളുടെ സ്വത്തുവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. മന്ത്രിമാരായ സിദ്ധാര്‍ഥ് സിങ്ങിനെയും ശ്രീകാന്ത് ശര്‍മ്മയെയും സര്‍ക്കാരിന്റെ വക്താക്കളായും നിയമിച്ചു. ഇവര്‍ ദിവസവും സര്‍ക്കാര്‍ പരിപാടികളും മന്ത്രിസഭാ തീരുമാനങ്ങളും മാധ്യമങ്ങളെ അറിയിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ആദ്യത്തെ പത്രസമ്മേളനത്തില്‍ ഉപമഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ്മ എന്നിവരും സര്‍ക്കാര്‍ വക്താക്കളായി നിയമിതരായ മന്ത്രിമാരും പങ്കെടുത്തു.

അഴിമതിക്കെതിരായുള്ള ശക്തമായ നീക്കങ്ങളായിരിക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസത്തില്‍ 18 മണിക്കൂര്‍ ജോലി ചെയ്യുന്ന സംസ്‌ക്കാരം സംസ്ഥാനത്തും കൊണ്ട് വരും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ അനുബന്ധകാര്യങ്ങളെക്കുറിച്ച് ഉടന്‍ പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാര്‍ വിവാദപരമായ പ്രസ്താവനകള്‍ നടത്തുകയോ വിവാദകാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കികയതായും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി പ്രകടനപത്രികയില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കും. സദ്ഭരണത്തിനും വികസനത്തിനുമാണ് ജനങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കിയിരിക്കുന്നത്. സാധാരണജനങ്ങളുടെ ക്ഷേമത്തിനായുള്ള അന്ത്യോദയ പദ്ധതി സംസ്ഥാനത്ത് വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button