India

സിനിമ സെന്‍സര്‍ബോര്‍ഡിന് കോടതിയുടെ സമന്‍സ്: പ്ലസ്ടു വിദ്യാര്‍ത്ഥിനി കാമുകനുമായി ഒളിച്ചോടി

ചെന്നൈ: സിനിമ പലരുടെയും ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാല്‍, ഇവിടെ സംഭവിച്ചിരിക്കുന്നത് വിശ്വസിനീയമായ രംഗങ്ങളാണ്. സിനിമയിലെ രംഗങ്ങള്‍ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചുവെന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയില്‍ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന് മദ്രാസ് ഹൈക്കോടതിയുടെ സമന്‍സ്.

സെന്‍സര്‍ബോര്‍ഡ് അധ്യക്ഷനോടും ഉദ്യോഗസ്ഥരോടും മാര്‍ച്ച് 27ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. പോസ്‌കോ രംഗങ്ങളുള്ള ദൃശ്യങ്ങള്‍ വെട്ടിമാറ്റാതെ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയതിന് ഇവര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് നിര്‍ദേശിച്ചു. മയിലാടുതുറൈയിലുള്ള പ്ലസ്ടു വിദ്യാര്‍ത്ഥിനി അയല്‍വാസിയായ 22കാരനൊപ്പമാണ് ഒളിച്ചോടിയത്.

ഇക്കഴിഞ്ഞ ഫെബ്രവരിയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ നാലുമാസം ഗര്‍ഭിണിയുമായിരുന്നു. പല തമിഴ്‌സിനിമകളിലും കണ്ട ദൃശ്യങ്ങളാണ് തന്നെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button