ചെന്നൈ: വെളളത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ജാതി സംഘര്‍ഷം.
രാജപ്പാളയത്തിന് സമീപം തോട്ടിയപ്പട്ടി ഗ്രാമത്തില്‍ അരുന്ധതിയാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന കോളനിയിലാണ് കലാപം ഉണ്ടായത്.അരുന്ധതിയാര്‍ കുടിയിരുപ്പിലെ 43 വീടുകളാണ് ഇരുനൂറോളം പേരടങ്ങുന്ന സംഘം തീയിട്ട് നശിപ്പിച്ചത്.
ആക്രമണത്തില്‍ സാരമായി പരുക്കേറ്റ 11 ചികിത്സയിലാണ്. 43 വീടുകളില്‍ നാലെണ്ണം പെട്രോളൊഴിച്ച് കത്തിച്ച നിലയിലാണ്. കൂടുതൽ ആളുകൾക്ക് പരിക്കില്ല. സംഭവം നടന്ന ദിവസം കോളനിയിലെ ആളുകൾ മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെന്നാണ് വിശദീകരണം.ടിവി അടക്കമുള്ള വീട്ടുപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഒൻപതുമാസം ഗര്‍ഭിണിയായ ഒരു സ്ത്രീയും ആക്രമണത്തിനിരയായതായി റിപ്പോർട്ട് ഉണ്ട്. രണ്ടു ജാതികൾക്കിടയിൽ നടന്ന സംഘർഷമാണ് സംഭവത്തിനാധാരം. വെള്ളമെടുത്ത സ്ഥലത്തു നടന്ന വാക്കു തർക്കം ജാതി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ മുൻപും ജാതി സംഘർഷങ്ങൾ പതിവാണ്.
Post Your Comments