KeralaNews

കുർബാന നടത്തുന്നത് പെൺകുട്ടികളുടെ നഗ്നശരീരത്തിൽ, പ്രവേശനം വിശുദ്ധഗ്രന്ഥങ്ങൾ ചവിട്ടിക്കൊണ്ട് മാത്രം: കേരളത്തിലെ സാത്താൻ സേവകരെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി: നന്തൻകോട് കൂട്ടക്കൊലയ്ക്ക് പിന്നാലെ സാത്താൻ സേവയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള സാത്താൻ സേവ കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങൾ നന്തൻകോട്’കൂട്ടക്കൊല അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. കൊച്ചി സാത്താൻ സേവകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജൻസ് നേരത്തെ കണ്ടെത്തിയിരുന്നു. കളമശ്ശേരി, ഇടപ്പള്ളി, മട്ടാഞ്ചേരി എന്നിവിടങ്ങളാണ് ഇവരുടെ താവളം.

2015 ഡിസംബറിൽ എറണാകുളത്ത് നഴ്‌സിംഗ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്നും സാത്താൻ സേവകരുടെ അടയാളങ്ങൾ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ പെൺകുട്ടിക്ക് സാത്താൻ സേവകരുമായി ബന്ധമുണ്ടെന്ന് മനസിലായി. പെൺകുട്ടിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത നോട്ട് ബുക്കിൽ സാത്താൻ സേവയുടെ വിവരങ്ങളും അടങ്ങിയിരുന്നു. സംഘവുമായി പിരിഞ്ഞ പെൺകുട്ടിയെ ഇവർ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിൽ പോലീസ് ഒടുവിൽ എത്തിചേർന്നു. എന്നാൽ പിന്നീട് അന്വേഷണം എങ്ങുമെത്തിയില്ല.

എറണാകുളത്ത് തന്നെ കമിതാക്കളെ വാഹനം ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോലീസ് സ്ഥലം സന്ദർശിച്ചപ്പോൾ ഇടിച്ചു കിടന്ന ബൈക്കിൽ സാത്താൻ സേവകരുടെ അടയാളങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഈ അന്വേഷണവും എങ്ങുമെത്തിയില്ല. വിശുദ്ധ കുർബാനയെ അശുദ്ധമായി പ്രഖ്യാപിക്കലാണ് സാത്താൻ സേവ നടത്തുന്നവർ മുഖ്യമായും ചെയ്യുന്നത്. സഭയുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ചവിട്ടി വേണം വിശ്വാസികൾ അകത്ത് പ്രവേശിക്കാൻ. ഇണയുമായി വേണം ഇവിടെ പ്രവേശിക്കാൻ. മുൻഭാഗം തുറന്ന രീതിയിലുള്ള കറുത്ത കുപ്പായമാണ് വൈദികൻ ധരിക്കുന്നത്. വിശ്വാസികളും നഗ്നരാകണം. കുർബാന ആരംഭിച്ചാൽ ആർത്തവമുള്ള പെൺകുട്ടികൾ രക്തം ബൈബിളിൽ പുരട്ടും. ശേഷം ഓസ്‌തിയും വീഞ്ഞും വാഴ്ത്തും. ഇതിനായി കൂട്ടത്തിൽ ഒരു പെൺകുട്ടി വൈദികന്റെ മുന്നിൽ നഗ്നയായി കിടക്കും. പെൺകുട്ടിയുടെ കാലുകളുടെ ഇടയിൽ വീഞ്ഞിന്റെ പാത്രവും നെഞ്ചിന്റെ ഭാഗത്ത് ഓസ്‌തിയും വെയ്ക്കും. കുർബാനയ്ക്ക് ശേഷം ഇണകളെ വെച്ച് മാറലും പരസ്യമായി ലൈംഗിക ബന്ധവും നടക്കും.

സമൂഹത്തിലെ ഉന്നതന്മാരാണ് സാത്താൻ സഭയിലെ അംഗങ്ങളിൽ ഏറെയും.ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, വക്കീലന്മാർ, വ്യവസായ പ്രമുഖർ, തുടങ്ങി മാന്യരായ പലരുമാണ് ഇതിൽ അംഗങ്ങളെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വിദേശത്ത് മെഡിസിന് പഠിക്കാൻ പോകുന്നവരാണത്രെ ഇക്കൂട്ടത്തിൽ ഏറെയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button