KeralaNews

ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ച സംഭവം: ചിട്ടിക്കമ്പനി ഉടമയുടെ മൊഴി പുറത്ത്

ആലപ്പുഴ: അമ്പലപ്പുഴയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ചിട്ടിക്കമ്പനി ഉടമയുടെ മൊഴി പുറത്ത്. ദമ്പതികൾ തീ കൊളുത്തിയ ശേഷമാണ് താൻ എത്തിയതെന്നാണ് സുരേഷ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ചിട്ടി പണം ചോദിച്ചെത്തിയ ഇടുക്കി രാജക്കാട് സ്വദേശികളായ വേണു, ഭാര്യ സുമ എന്നിവരെ ചിട്ടിക്കമ്പനിയുടമ പെട്രോൾ ഒഴിച്ച് കത്തിച്ചെന്നാണ് മരണമൊഴി രേഖപ്പെടുത്തിയിരുന്നത്.

സുരേഷ് നടത്തിയിരുന്ന ബി ആന്‍ഡ് ബി ചിട്ടിയില്‍ വേണുവും സുമയും മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ നിക്ഷേപിച്ചിരുന്നു. വേണുവിന്റെ സഹോദരന്റെ മകളുടെ വിവാഹത്തിന് ഈ പണം ചോദിച്ച് ദമ്പതികൾ സുരേഷിനെ സമീപിച്ചിരുന്നു. തുടർന്ന് സുരേഷ് ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചതായാണ് വിവരം. രണ്ടു പേര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പൊള്ളലേറ്റ് ആദ്യം വേണുവും പിന്നീട് സുമയും മരിച്ചു. ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് സുരേഷിനെതിരെ 17 കേസുകളാണ് കോടതിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button