NewsIndia

പാഴാക്കരുത് കേന്ദ്രസര്‍ക്കാരിന്റെ ഈ ഭവനപദ്ധതി : ഒരു ലക്ഷം മുതല്‍ 3 ലക്ഷം വരെ കേന്ദ്രധന സഹായം : സംസ്ഥാനത്ത് ഈ പദ്ധതിയെ കുറിച്ചറിയുന്നവരില്ല

തിരുവനന്തപുരം :  തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാനത്ത് വെളിച്ചം കാണാതെ പോകുകയാണ്. പലര്‍ക്കും പദ്ധതികളെ കുറിച്ച് ശരിയായ വിധത്തില്‍ അറിയാത്തതാണ് ഇതിനു കാരണം. സാധാരണക്കാരെ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരിയ്ക്കുന്ന പ്രധാന മന്ത്രി ആവാസ് യോജന
ഭവന പദ്ധതിയ്ക്ക് സംസ്ഥാനത്ത് വലിയ ചലനം സൃഷ്ടിയ്ക്കാന്‍ സാധിക്കാത്തത് ഇതുകൊണ്ടാണ്.

പാര്‍ട്ടി നോക്കിയാണ് സാധാരണക്കാരില്‍ പലരും ഇത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താത്തത് .കേന്ദ്രസര്‍ക്കാറിന്റെ പല പദ്ധതികളും ബി.ജെ.പിയുടേതെന്ന എന്ന മുദ്രകുത്തുകയാണ് പലരും. ബിജെ.പിയുടെയല്ല മറിച്ച് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ് ഇത്.

നോട്ട് അസാധുവാക്കലില്‍ ആടിഉലഞ്ഞ നിര്‍മാണമേഖല പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രധാന്‍ മന്ത്രി ആവാസ് യോജന (അര്‍ബന്‍)യിലാണ്. 2015 ജൂണ്‍ 25ന് താഴ്ന്ന വരുമാനക്കാര്‍ക്കായി പ്രഖ്യാപിച്ച ഈ പദ്ധതി കഴിഞ്ഞ ഡിസംബര്‍ 31ന് കൂടുതല്‍ വിപുലമാക്കി പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇടത്തരം വരുമാനക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. പക്ഷേ, സംസ്ഥാനത്ത് സാധാരണക്കാര്‍ക്കിടയില്‍ ഈ പദ്ധതിയെപ്പറ്റി ഇനിയും ബോധവത്കരണം നടന്നിട്ടില്ല എന്നതാണ് നിര്‍മാണമേഖലയെ കുഴക്കുന്നത്. നിര്‍മാണരംഗത്ത് വന്‍ കുതിപ്പുണ്ടാക്കുന്നതാണ് പദ്ധതി.

നേരത്തേ പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബന്‍) അനു സരിച്ച് രാജ്യമെമ്പാടുമുള്ള 4,041 നഗരങ്ങളിലും പട്ടണങ്ങളിലുമായി സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 17,73,533 പേര്‍ക്ക് വീടുകള്‍ അനുവദിച്ചിരുന്നു. 2016 ഡിസംബര്‍ 31ന് ഇടത്തരം വരുമാനക്കാരെ കൂടി ഉള്‍ക്കൊള്ളിച്ച് പദ്ധതി പുതുക്കി പ്രഖ്യാപിക്കുകവഴി രാജ്യമെമ്പാടും നഗരമേഖലയില്‍ രണ്ട് കോടി വീടുകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ പല സ്ലാബുകളായി തിരിച്ചാണ് ആനുകൂല്യം അനുവദിക്കുന്നത്.

മൂന്നുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ (ഇ.ഡബ്ല്യൂ.എസ്), മൂന്നു ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള താഴ്ന്ന വരുമാനക്കാര്‍ (എല്‍.െഎ.ജി), ആറു ലക്ഷത്തിനും 12 ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള ഇടത്തരം വരുമാനക്കാര്‍ (എം.ഐ.ജി-1), 12 ലക്ഷത്തിനും 18 ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള ഇടത്തരം വരുമാനക്കാര്‍ (എം.ഐ.ജി-2) എന്നിങ്ങനെയാണ് സ്ലാബ് തിരിച്ചിരിക്കുന്നത്.

പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബന്‍) പദ്ധതിയിലൂടെ വീട് നിര്‍മിക്കുന്ന ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം മുതല്‍ 2.40 ലക്ഷം രൂപയുടെ വരെ കേന്ദ്ര സഹായം ലഭിക്കും. ചേരി നിവാസികള്‍ക്ക് ബഹുനിലക്കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ വീടുകള്‍ ലഭ്യമാക്കുന്നതരത്തില്‍ ചേരികള്‍ പുനര്‍നിര്‍മിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ ധനസഹായം ചേരി നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കേന്ദ്രം നല്‍കും.

മൂന്നുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാന സഹായത്തോടെ വീട് നിര്‍മിക്കുന്നതിനായി 1.5 ലക്ഷം രൂപ വരെ കേന്ദ്രം നല്‍കും. പുതിയ വീടുകള്‍ നിര്‍മിക്കാനും വീടുകള്‍ പുതുക്കിപ്പണിയാനും കേന്ദ്ര സഹായം ലഭിക്കും. ഇ.ഡബ്ല്യൂ.എസ്, എല്‍.െഎ.ജി, എം.ഐ.ജി വിഭാഗത്തില്‍പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും മുറികള്‍, അടുക്കള, ശുചിമുറി എന്നിവ അധികമായി നിര്‍മിക്കുന്നതിനും പലിശ സബ്‌സിഡിയും ലഭ്യമാക്കും.

ഇ.ഡബ്ല്യൂ.എസ്, എല്‍.െഎ.ജി വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ സ്ത്രീ അംഗത്തിന്റെ പേരിലോ സ്ത്രീ^പുരുഷ അംഗങ്ങളുടെ പേരില്‍ സംയുക്തമായോ ആയിരിക്കണം. ഇടത്തരം വരുമാനക്കാര്‍ക്കുള്ള ക്രെഡിറ്റ് ബന്ധിത സബ്‌സിഡി പ്രകാരമുള്ള പലിശ സബ്‌സിഡി അവിവാഹിതര്‍ക്കും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button