NattuvarthaLatest News

രണ്ടുവയസ്സിൽ അച്ഛൻ മരിച്ച യുവതിക്ക് സംഭവിച്ച നിര്‍ഭാഗ്യം

മലപ്പുറം•കുഞ്ഞുനാളിൽ അച്ഛൻ മരിച്ചതിനുശേഷം അമ്മ രണ്ടാം വിവാഹം കഴിക്കുകയും, അമ്മയുടെ വഴിപിഴച്ച ജീവിതം തകർത്തത് സ്വന്തം മകളുടെ ജീവിതം. തന്റെ ജീവിത കഥ വെളിപ്പെടുത്തി മലപ്പുറം, പോത്തുകൽ, ഉപ്പട-ഉതിരകുളം സ്വദേശി യുവതി ഡബിത.

രണ്ടാനച്ഛൻ അമ്മയുടെ ദുർനടപ്പുകാരണം നാടുവിടുകയും, പിന്നീട് ഈ സ്ത്രീ നാട്ടിലെ അറിയപ്പെടുന്ന ദുർനടപ്പുകാരിയായി. ദുർനടപ്പു കാരണം മകൾക്ക് നല്ല വിവാഹാലോചനകൾ വരാതിരിക്കുകയും, വന്ന ഒരാലോചന മകളിൽ അടിച്ചേല്പിക്കുകയും ചെയ്തു. മകൾ വിവാഹിതയാവുകയും ചെയ്തു. ബസ്സ് ക്ലീനർ പോത്തുകൽ സ്വദേശി ഷിബുമായി പതിനെട്ടാം വയസ്സിൽ വിവാഹം കഴിഞ്ഞ യുവതി പിന്നീടാണ് അറിഞ്ഞത് ഭർത്താവ് മുഴുകുടിയനും ആഭാസനുമാണെന്ന ഞെട്ടിക്കുന്ന സത്യം. വലിയ കുട്ടിക്കു ഒരുവയസ് ആവും മുൻപേ ശാരീരിക പീഡനം തുടങ്ങുകയും, തീർത്തും സംശയ രോഗിയായി തീരുകയും ചെയ്ത ഭർത്താവ് രതി വൈകൃതത്തിനുടമയും ആയിരുന്നു. തന്റെ അമ്മയുടെ ദുർനടപ്പിന് പിന്തുണ നൽകുന്ന ഭർത്താവിന് യുവതി താലിമാല ഊരി കൊടുത്തു വീടുവിട്ടിറങ്ങി.

യുവതിയുടെ സഹോദരനെ മദ്യത്തിനടിമയാക്കി തങ്ങളുടെ കൂടെ കൂട്ടിയ മാതാവും ഭർത്താവും സഹോദരനെ വിട്ടു യുവതിയെ ഉപദ്രവിക്കുന്നതും പതിവാണ്. പെൺകുട്ടിയടക്കം, 3 കുട്ടികളെയും കൂട്ടി വീടുവിട്ടിറങ്ങിയ ഇവർ നേരെ വനിതാ സെല്ലിൽ പരാതി കൊടുക്കുകയും ഒത്തുതീർപ്പു വ്യവസ്ഥയിൽ എല്ലാം സഹിച്ചു വീണ്ടും 10 വർഷത്തോളം ജീവിച്ചു. ഇതിനിടക്ക് പലതവണ കോടതിയും, പോലീസ് സ്റ്റേഷനും കയറിയിറങ്ങിയ യുവതി ആറു വർഷമായി മക്കളുമൊത്തു ഒറ്റയ്ക്ക് താമസിക്കുന്നു. കംപ്യൂട്ടർ ഇൻസ്റ്റ്ക്ടർ ആയും, പോസ്റ്റ്ഓഫീസ് താത്കാലിക ജോലിയും, അക്ഷയ സെന്ററിലും, വക്കീൽ ഗുമസ്തയായും ജോലി ചെയ്തു ജീവിക്കുന്ന യുവതിയുടെ കഥ പുറംലോകം അറിയണമെന്ന അവരുടെ ആവശ്യപ്രകാരം ഈസ്റ്റ് കോസ്റ്റ് ഡെയിലിയുമായി യുവതി നേരിട്ട് ബന്ധപ്പെടുകയായിരുന്നു.

ഭർത്താവിന്റെയും, സ്വന്തം അനിയന്റെയും അപവാദ പ്രചാരണവും, ഭീഷണിയും മൂലം മനംമടുത്ത യുവതി ആത്മഹത്യയുടെ വക്കിൽനിന്നും മക്കളുടെ കാര്യമോർത്തു പിന്തിരിയുന്നു എന്നും വെളിപ്പെടുത്തി. രണ്ടുവർഷമായി റിയാദിൽ ജോലി ചെയ്തു വരുന്ന പോത്തുകൽ, ആനക്കല്ല് സ്വദേശി ഭർത്താവു ഷിബുവിനെതിരെ നിലവിൽ മലപ്പുറം വനിതാ സെല്ലിലും, പോത്തുകൽ, നിലമ്പൂർ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലനിൽക്കുന്നു. അടുത്ത മാസം ലീവിന് വരുന്ന ഷിബുവിനെതിരെ വിവാഹ മോചന, മറ്റു നിയമ നടപടികളുമായി മുന്നോട്ടുപോവാൻ ഒരുങ്ങുകയാണ് മുപ്പത്തൊന്നു വയസുകാരി യുവതി.

വികെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button