Latest NewsNewsIndia

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അതിക്രൂരമായി കൊലപ്പെടുത്തി

ചണ്ഡിഗഢ്: ഏഴുപേരടങ്ങിയ സംഘം യുവതിയെ കൂട്ടബലാല്‍സംഗത്തിരിയാക്കിയ ശേഷം അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തെ ഓര്‍മിപ്പിക്കുന്ന ക്രൂരമായ പീഡനവും കൊലപാതകവും നടന്നത് ഹരിയാനയിലെ
റോത്തക്കിലാണ്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അയല്‍വാസിയായ യുവാവും സംഘമാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കു്ന്ന ഈ ക്രൂരത നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ബലാല്‍സംഗം ചെയ്ത ശേഷം യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച അക്രമിസംഘം തുടര്‍ന്ന് യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ച് കയറ്റിയാണ് കൊലപ്പെടുത്തിയത്. മേയ് ഒന്‍പതിനാണ് സംഭവം നടന്നത്. എങ്കിലും മൂന്നുദിവസങ്ങള്‍ക്കുശേഷം മൃതദേഹം റോത്തക്ക് ഐ.എം.ടി പ്രദേശത്ത് നിന്ന് ലഭിച്ചതോടെയാണ് അതിക്രൂരമായ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും വിവരം പുറത്ത് വന്നത്.

സോണാപേട്ട് സ്വദേശിനിയായ യുവതി ജോലിസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് യുവതിയെ സംഘം തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഏഴംഗസംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ചതിനാല്‍ ആന്തരികാവയവങ്ങളില്‍ മാരകമായ പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ കാറോടിച്ച് കയറ്റിയതിനാല്‍ യുവതിയെ തലയും മുഖവും ഉള്‍പ്പെടെയുള്ള ഭാഗം ചതഞ്ഞരഞ്ഞ നിലയിലാണ്. മരിച്ചത് ആരെന്ന് അറിയാതിരിക്കാനാകണം കാര്‍ തലങ്ങുംവിലങ്ങുമോടിച്ച് മൃതദേഹം വികൃതമാക്കാന്‍ ശ്രമം നടത്തിയതെന്നു കരുതുന്നു.

ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യഭാഗങ്ങളില്‍ ഒന്നിലധികം ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് റോത്തക്കില്‍ നിന്ന് മൃതദേഹം കിട്ടിയത്. മാതാപിതാക്കള്‍ റോത്തക്കിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഉത്തരവാദികളായവരെ തൂക്കിലേറ്റണമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button