ഹൈദരാബാദ്: ഭൂമിക്കടിയില്‍ ശിവലിംഗം ഉണ്ടെന്ന് യുവാവ് തുടർച്ചയായി സ്വപ്നം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരും അധികാരികളും ചേർന്ന് ദേശീയ പാത കുഴിച്ചു. ഗതാഗത തടസ്സമായതോടെ പരാതിയുമായി യാത്രക്കാർ പോലീസിനെ സമീപിച്ചു.തുടർന്ന് യുവാവിനെയും ഇതിന് കൂട്ടുനിന്ന നാട്ടുക്കൂട്ടം തലവനെയും നാട്ടുകാരെയുമെല്ലാം പോലീസ് അറസ്റ്റ് ചെയ്തു. 30 കാരനായ ലാഘന്‍ മനോജ് എന്നയാളുടെ സ്വപ്ന ദർശന ഫലം ആണ് ഇതിനു കാരണം.
ശിവൻ തുടർച്ചയായി തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നതായും ഒരു പ്രത്യേക സ്ഥലം ചൂണ്ടിക്കാട്ടി ഇവിടെ ഒരു ശിവലിംഗം ഉണ്ടെന്നും അത് കണ്ടെത്തി അവിടെ ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നുമാണ് ഈ യുവാവിന്റെ വാദം.ശിവഭക്തനായ മനോജ് മൂന്ന് വര്‍ഷമായി താന്‍ ഇക്കാര്യം സ്വപ്നം കാണുന്നതായിട്ടാണ് വെളിപ്പെടുത്തിയത്. തിങ്കളാഴ്ച തോറും പതിവായി ഈ പ്രത്യേക സ്ഥലത്ത് എത്തി പൂജയും പ്രാര്‍ത്ഥനയും ബാധ കയറലുമൊക്കെയായതൊടെ വിഷയം നാട്ടുകാരും നാട്ടുക്കൂട്ടവും മുനിസിപ്പല്‍ അധികാരികളുമെല്ലാം ഏറ്റെടുക്കുകയും കുഴിക്കുകയുമായിരുന്നു.
പ്രാര്‍ത്ഥനയും പൂജയും നടത്തിയ ശേഷം പതിവായി ബോധംകെട്ടു വീഴുകയും പിന്നീട് ഭൂതബാധ കയറിയപോലെ ഇടപെടുകയും ചെയ്തപ്പോൾ കണ്ടു നിന്നവർക്കും സംശയമായി. നാട്ടുകാര്‍ ജെസിബിയും മറ്റും വാടയ്ക്ക് എടുക്കുകയും ദേശീയപാതയില്‍ കുഴി എടുക്കുകയും ചെയ്തു.കുഴി വൻ ഗർത്തമായിട്ടും ശിവലിംഗം കണ്ടെത്താൻ സാധിച്ചില്ല.ദേശീയ പാതയിൽ ട്രാഫിക് ജാം ആയതോടെ പോലീസെത്തി എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments