Latest NewsKeralaNews

അമ്മയുടെ ഭാരവാഹികളുടെ തൊലിയുരിഞ്ഞ്‌ കുടഞ്ഞ് സിന്ധു സൂര്യകുമാർ (വീഡിയോ)

തിരുവനന്തപുരം:താരസംഘടനയായ അമ്മയെയും താരരാജക്കാന്മാരെയും വലിച്ചുകീറി ഒട്ടിച്ച്‌ ഏഷ്യാനെറ്റ് ന്യൂസില്‍ സിന്ധു സൂര്യകുമാറിന്റെ ‘കവര്‍ സ്റ്റോറി’.യുവനടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ചുകൊണ്ടാണ് കവര്‍സ്റ്റോറി തുടങ്ങിയത്.ലൈംഗിക ആക്രമണത്തിന് ഇരയായ നടിയും ആരോപണവിധേയനായ ദിലീപും ഒരു പോലെയാണെന്ന് ഗണേശും മുകേഷും പ്രഖ്യാപിക്കുമ്പോള്‍ കുനിഞ്ഞിരിക്കുന്ന മോഹന്‍ലാലും മേലോട്ട് നോക്കിയിരിക്കുന്ന മമ്മൂട്ടിയും സകലമാന മലയാളികളെയും അപമാനിക്കുകയാണ് എന്ന് കവർ സ്റ്റോറി പറയുന്നു.

നീതിരാഹിത്യത്തിന്റെയും അഹങ്കാരത്തിന്റെയും ഈ ഭാഷ പലരും പറയുമ്പോൾ വര്ഷങ്ങളായി അധ്യക്ഷ പദവിയിൽ ഇരിക്കുന്ന ഇന്നസെന്റ് കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെയാണ് പെരുമാറിയതെന്നും സിന്ധു പറയുന്നു.അമ്മയുടെ എക്സിക്യൂട്ടീവിലുള്ളത് രണ്ട് സ്ത്രീകള്‍. എന്നാല്‍ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഒരു കസേരപോലും കുക്കു പരമേശ്വരന് കൊടുത്തില്ല. ഓരോ നായകനു പിന്നാലെയും ഓടിയെത്തി കുക്കു പരമേശ്വരന്‍ കൈയടിച്ച്‌ ആര്‍പ്പുവിളിച്ചു. ഇതാണ് സിനിമാരംഗത്തെ മിക്കവാറും സ്ത്രീകളുടെ സാമാന്യബുദ്ധിയും ലിംഗബോധത്തെപറ്റിയുള്ള ധാരണകളും.

ഈ സ്ത്രീകളാണ് സിനിമ രംഗത്തെ ചൂഷണത്തിനെതിരെ പ്രതികരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത്. ആദ്യം ഈ സ്ത്രീകളെയെല്ലാം ബോധവൽക്കരിക്കണമെന്നും കവർസ്റോറി പറയുന്നു.എംപി കൂടിയായ ഇന്നസെന്റിനെ ശക്തമായാണ് കവർ സ്റ്റോറി പരിഹസിച്ചത്. ഒരു തവണ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചെന്ന് പറയുന്ന ഇന്നസെന്റ് എന്തു ചോദിച്ചാലും ഭാവവും പറച്ചിലും കിലുക്കത്തിലെ കിട്ടുണ്ണിയുടേതാണെന്നും പാര്‍ലമെന്റ് അംഗത്തിന്റേയോ ഒരു സംഘടനാ നേതാവിന്റെയോ അല്ലെന്നാണ്.പള്‍സര്‍ സുനിയെ രണ്ടുകൊല്ലം ഡ്രൈവറായി കൂടെക്കൊണ്ടുനടന്ന മുകേഷ് അയാളെ പിന്നീട് പുറത്താക്കിയത് എന്തിനാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വിവരമില്ലെങ്കിലും വിദ്യാഭ്യാസമില്ലെങ്കിലും ജയിച്ച്‌ നിയമസഭയിലും പാര്‍ലമെന്റിലും എത്താം. ഇന്ത്യന്‍ ജനാധിപത്യം അങ്ങനെയായത് ഗണേശിന്റെയും മുകേഷിന്റെയും ഇന്നസെന്റിന്റെയും കുറ്റമല്ല.സെന്‍സ് വേണം, സെന്‍സിബിലിറ്റി എന്ന് തേവള്ളിപറമ്പില്‍ ജോസഫ് അലക്സ് ലൈറ്റ് ഓഫ് ചെയ്താല്‍ ഈ കാണുന്ന മമ്മൂട്ടിയാകും. മാസാമാസം ബ്ലോഗെഴുതുന്ന മഹാനടന്‍ നടി ആക്രമിക്കപ്പെട്ട കാര്യത്തില്‍ ഒരക്ഷരം ബ്ലോഗിയിട്ടില്ല. പീഡനവീരന്മാരായ ഓരോരുത്തനും ഈ തല്ല് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് ഫോര്‍ട്ട്കൊച്ചിയിലെ തല പറയും പുറത്ത് തലയില്ല.

യുവതാരങ്ങളായ ദുല്‍ക്കല്‍, ഫഹദ്ഫാസില്‍, നിവിന്‍ പോളി എന്നിവരും സഹപ്രവര്‍ത്തക വേദനിച്ചാലും ആരെയും വെറുപ്പിക്കാനില്ല എന്ന റബ്ബര്‍ നട്ടെല്ലുള്ളവരാണെന്നു കവർ സ്റ്റോറി പറയുന്നു.ഇതിനിടെ സ്ത്രീ കൂട്ടായ്മ എന്ന ആശയം തന്നെ ധീരതയാണ്. ഫേസ്ബുക്കിലെ പശു അമ്മയുടെ പുല്ല് തിന്നില്ലെന്ന് റീമ കല്ലിംഗലിന് ഇപ്പോള്‍ മനസിലായിക്കാണുമെന്നും പരിഹസിക്കുന്നു.

സോഷ്യൽ മീഡിയ വൻ കയ്യടിയോടെയാണ് ഇത്തവണത്തെ കവർ സ്റ്റോറി സ്വീകരിച്ചത്.
വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button