പാലക്കാട്: ഇന്നസെന്റിന്റെ കാൻസർ കാലത്തെ അനുഭവങ്ങളുമായി പുറത്തിറങ്ങിയ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ഇനി തമിഴിലും. സിരിപ്പിനിൽ കരൈന്തത് കാൻസർ’ എന്നുപേരിട്ട തമിഴ് പുസ്തകത്തിന്റെ ആദ്യപ്രതി നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഏറ്റുവാങ്ങി.
സ്വകാര്യദുഃഖങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നവരെ സുഹൃത്തുക്കളും പരിചയക്കാരും ഏറെക്കാലം സഹിക്കില്ലെന്ന് പുസ്‌തകത്തിന്റെ പ്രകാശനവേളയിൽ ഇന്നസെന്റ് വ്യക്തമാക്കി. എല്ലാവർക്കും രോഗങ്ങളും പ്രാരാബ്ധങ്ങളുമുണ്ടാവും. അതുമാത്രം പറഞ്ഞിരിക്കാതെ സ്നേഹിതരെ നേരമ്പോക്കുകളും ചിരിയുംകൊണ്ട് രസിപ്പിക്കണം. അത് കേട്ടാസ്വദിക്കാൻ ആളുകൾ വരും. അങ്ങനെയാണ് ദുഖത്തെ മറികടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments